About: http://data.cimple.eu/claim-review/26947bbfed6d87e7de7a5c62c68cf510008753cd154dc66f66bb908d     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check Contact Us: checkthis@newschecker.in Fact checks doneFOLLOW US Fact Check Claim മോദിക്ക് പിന്തുണ കൊടുത്തതിന് ചന്ദ്രബാബു നായ്ഡുവിന്റെ ഫോട്ടോ കത്തിക്കുന്നു. Fact നിയമസഭാ സീറ്റിൽ നിന്നുള്ള ടിഡിപി സ്ഥാനാർത്ഥിയായി ഗുമ്മനൂർ ജയറാമിനെ നാമനിർദ്ദേശം ചെയ്തതിനെതിരെ സംസ്ഥാന തെരഞ്ഞെടുപ്പിന് മുമ്പ് ആന്ധ്രയിലെ ഗുണ്ടകലിൽ നടന്ന പ്രതിഷേധമാണ് വീഡിയോ കാണിക്കുന്നത്. നിയമസഭാ സീറ്റിൽ നിന്നുള്ള ടിഡിപി സ്ഥാനാർത്ഥിയായി ഗുമ്മനൂർ ജയറാമിനെ നാമനിർദ്ദേശം ചെയ്തതിനെതിരെ സംസ്ഥാന തെരഞ്ഞെടുപ്പിന് മുമ്പ് ആന്ധ്രയിലെ ഗുണ്ടകലിൽ നടന്ന പ്രതിഷേധമാണ് വീഡിയോ കാണിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ഒരു ദിവസം കഴിഞ്ഞ്, ബുധനാഴ്ച എൻഡിഎ ഏകകണ്ഠമായി നരേന്ദ്രമോദിയെ തങ്ങളുടെ നേതാവായി തിരഞ്ഞെടുക്കുന്ന പ്രമേയം പാസാക്കി. അതുവഴി മൂന്നാം മോദി സർക്കാർ അധികാരത്തിൽ എത്തുമെന്ന് ഉറപ്പായി. ഈ സാഹചര്യത്തിൽ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ പ്രതിഷേധക്കാർ ചന്ദ്രബാബു നായിഡുവിൻ്റെ ഫോട്ടോ അടിച്ചുതകർക്കുകയും അതിന് തീയിടുകയും ചെയ്യുന്ന വീഡിയോ എന്ന പേരിൽ ഒരു പോസ്റ്റ് വാട്ട്സ്ആപ്പിൽ പ്രചരിക്കാൻ തുടങ്ങി. “മോദിക്ക് പിന്തുണ കൊടുത്തതിന്റെ പേരിൽ ആന്ധ്രയില് ചന്ദ്രബാബു നായ്ഡുവിന്റെ ഫോട്ടോ കത്തിക്കുന്നു. മോദിക്ക് പിന്തുണ കൊടുക്കാനല്ല ഞങ്ങൾ വേട്ട് ചെയ്തത് എന്ന്,” എന്നാണ് പോസ്റ്റിലെ വീഡിയോയ്ക്ക് ഒപ്പമുള്ള വിവരണം. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒന്നിലധികം ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. ഇവിടെ വായിക്കുക:Fact Check: കങ്കണ റണാവത്തിൻ്റെ മുഖത്ത് സിഐഎസ്എഫിലെ പോലീസുകാരി അടിച്ച പാടാണോ ഇത്? വൈറലായ വീഡിയോയുടെ കീഫ്രെയിമുകൾ ഗൂഗിൾ ലെൻസ് ഉപയോഗിച്ച് സെർച്ച് ചെയ്തപ്പോൾ, അത് 2024 മാർച്ച് 29-ന് @SajjalaBhargava എന്ന പ്രൊഫൈലിൽ നിന്നുള്ള ഫേസ്ബുക്ക് പോസ്റ്റിലേക്ക് ഞങ്ങളെ നയിച്ചു. വൈറൽ ഫൂട്ടേജിനൊപ്പമുള്ള പോസ്റ്റ് പറയുന്നത്, “ഗുണ്ടക്കൽ ടിഡിപിയിലെ തീ (തെലുങ്കിൽ നിന്ന് ഗൂഗിൾ വഴി വിവർത്തനം ചെയ്തത്) എന്നാണ്. ഇത് ഒരു സൂചന എടുത്ത്, ഞങ്ങൾ ഗൂഗിളിൽ ഇംഗ്ലീഷിൽ, “ഗുണ്ടകൽ,” “ചന്ദ്രബാബു നായിഡു ഫോട്ടോ”, “ഫയർ” എന്നീ കീവേഡുകൾ ഉപയോഗിച്ച് തിരഞ്ഞു. ഇത് 2024 മാർച്ചിൽ സമയം തെലുങ്കിൻ്റെ ഒരു വീഡിയോ റിപ്പോർട്ടിലേക്ക് ഞങ്ങളെ നയിച്ചു. അതിൽ വീഡിയോയുടെ ഒരു ചെറിയ പതിപ്പ് കൊടുത്തിട്ടുണ്ട്. “ഗുണ്ടകലിൽ ടിഡിപി പ്രവർത്തകർ ചന്ദ്രബാബു നായിഡുവിൻ്റെ ചിത്രം കത്തിക്കുകയും ഗുമ്മനൂർ ജയറാമിനെതിരെ പ്രതിഷേധിക്കുകയും ചെയ്തു,” എന്നാണ് വീഡിയോയിലെ വിവരണം. ഈ വീഡിയോ 2024 മാർച്ച് 29 ന് അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. 2024 മാർച്ച് 30ലെ ലെ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടിൽ വൈറലായ വീഡിയോയുടെ സ്ക്രീൻഗ്രാബ് കൊടുത്തിട്ടുണ്ട്. “വെള്ളിയാഴ്ച ഗുണ്ടക്കലിൽ ഗുമ്മനൂർ ജയറാമിന് പാർട്ടി ടിക്കറ്റ് അനുവദിച്ചതിൽ പ്രതിഷേധിച്ച് ടിഡിപി കേഡർ പ്രചാരണ സാമഗ്രികൾ കത്തിച്ചു,” എന്ന വിവരണത്തോടൊപ്പമാണ് റിപ്പോർട്ട്. “അടുത്തിടെ ടിഡിപിയിൽ ചേർന്ന ജയറാമിൽ നിന്ന് 30 കോടി രൂപ വാങ്ങിയ ശേഷമാണ് സീറ്റ് അനുവദിച്ചതെന്നും അവർ അവകാശപ്പെട്ടു. തിരുപ്പതി ജില്ലയിലെ സത്യവേഡിൽ, അടുത്തിടെ വൈഎസ്ആർസിയിൽ നിന്ന് പാർട്ടിയിൽ ചേർന്ന കൊനേതി അടിമുളത്തെ മത്സരിപ്പിക്കാനുള്ള പാർട്ടി തീരുമാനത്തെ ടിഡിപി കേഡർ ശക്തമായി എതിർത്തു,” റിപ്പോർട്ട് തുടരുന്നു. 2024 മാർച്ച് 29 മുതലുള്ള ദി ഹിന്ദു റിപ്പോർട്ട് ഇത് ശരിവയ്ക്കുന്നു. “അനന്തപൂരിലും ഗുണ്ടകലിലും തെലുങ്ക് ദേശം പാർട്ടിയുടെ (ടിഡിപി) അസംതൃപ്തരായ കേഡർമാർ പാർട്ടി ഓഫീസുകൾ കൊള്ളയടിക്കുകയും ഫർണിച്ചറുകൾ കത്തിക്കുകയും ചെയ്തതിനെ തുടർന്ന് നേരിയ സംഘർഷാവസ്ഥ നിലനിൽക്കുന്നു. ഡി വെങ്കിടേശ്വര പ്രസാദിൻ്റെയും ഗുമ്മനൂർ ജയറാമിൻ്റെയും എംഎൽഎ സ്ഥാനാർത്ഥിത്വത്തിനെതിരെയാണ് പ്രതിഷേധം. വ്യാപകമായി പ്രചരിക്കുന്ന ഫൂട്ടേജിലെ ലൊക്കേഷൻ ഗൂഗിൾ മാപ്പിൽ കണ്ടെത്താനും ഞങ്ങൾക്ക് കഴിഞ്ഞു. വൈഎസ്ആർസിപി സർക്കാരിൽ മന്ത്രിയായിരുന്ന ഗുമ്മനൂർ ജയറാം ഈ വർഷം മാർച്ചിലാണ് ടിഡിപിയിൽ ചേർന്നത്. അടുത്തിടെ സമാപിച്ച ആന്ധ്രാ സംസ്ഥാന തെരഞ്ഞെടുപ്പിൽ അദ്ദേഹം ഗുണ്ടകൽ നിയമസഭാ സീറ്റിൽ തൻ്റെ മുൻ പാർട്ടി സ്ഥാനാർത്ഥിയെ 6,826 വോട്ടുകൾക്ക് പരാജയപ്പെടുത്തി. ഇവിടെ വായിക്കുക:Fact Check: വടകരയിലെ കാഫിർ പ്രയോഗത്തിന് തൻ്റെ മകനാണ് ഉത്തരവാദി എന്ന് കെ കെ ലതിക പറഞ്ഞോ? നിയമസഭാ സീറ്റിൽ നിന്നുള്ള ടിഡിപി സ്ഥാനാർത്ഥിയായി ഗുമ്മനൂർ ജയറാമിനെ നാമനിർദ്ദേശം ചെയ്തതിനെതിരെ സംസ്ഥാന തെരഞ്ഞെടുപ്പിന് മുമ്പ് ആന്ധ്രയിലെ ഗുണ്ടകലിൽ നടന്ന പ്രതിഷേധത്തിന്റെ വീഡിയോയാണ് തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി. ഈ പോസ്റ്റ് ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ടീമാണ്. അത് ഇവിടെ വായിക്കാം. ഇവിടെ വായിക്കുക:Fact Check: സിപിഎം തൃശൂർ ജില്ലാ കമ്മറ്റി ഭാരവാഹികൾക്ക് സുരേഷ് ഗോപി വിജയത്തിന് നന്ദി പറഞ്ഞോ? Sources Facebook Post By @SajjalaBhargava, Dated March 29, 2024 YouTube Video By Samayam Telugu, Dated March 29, 2024 Report By The New Indian Express, Dated March 30, 2024 Google Images ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്. Sabloo Thomas January 13, 2025 Sabloo Thomas January 9, 2025 Sabloo Thomas December 17, 2024
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • Hindi
schema:itemReviewed
Faceted Search & Find service v1.16.115 as of Oct 09 2023


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data] Valid XHTML + RDFa
OpenLink Virtuoso version 07.20.3238 as of Jul 16 2024, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 11 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2025 OpenLink Software