About: http://data.cimple.eu/claim-review/62f53ac5780f53d3de005307bb71341ba821ac5ce2825228ccbb5cc3     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • സ്വത്തുക്കൾ നേടിയെടുക്കാനായി അമ്മയുടെ മൃതദേഹത്തിൽ നിന്നും മക്കൾ വിരലടയാളം പകർത്തുന്നു എന്ന രീതിയിൽ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കാറിന്റെ ഡോർ തുറന്ന് പിൻ സീറ്റിലുള്ള മൃതദേഹത്തിന്റെ വിരലടയാളം പേപ്പറിലേക്ക് പകർത്തുന്ന ആളെ വീഡിയോയിൽ കാണാം. "മക്കൾക്ക് വേണ്ടി മറ്റുള്ളവരെ കൊന്നിട്ടും ചതിച്ചിട്ടും ഉണ്ടാക്കുന്ന എല്ലാവർക്കും ഉള്ള msg 😁നിങ്ങൾ എത്ര ഉണ്ടാക്കിയാലും മരിച്ചാൽ ഇതാണ് അവസ്ഥ.. കൈകൂലി വാങ്ങി ഉണ്ടാക്കുന്നവർ പ്രത്യേകം കണ്ടോളു 😁മക്കൾക്ക് വേണ്ടി സകല തെമ്മാടിത്തരം ചെയ്ത് കൂട്ടിയാലും ഒരു തുള്ളി കണ്ണുനീർ പൊഴിക്കില്ല മക്കൾ.. സ്വത്ത് ഉണ്ടാക്കി കൊടുക്കുകയല്ല വേണ്ടത് നല്ല മനുഷ്യൻ ആക്കി വളർത്തുകയാണ് വേണ്ടത് അല്ലെങ്കിൽ ഇങ്ങനെ ഉണ്ടാവും 😁😁" എന്ന തലകെട്ടോടെ പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ കാണാം. എന്നാൽ, ഈ വീഡിയോ 2021 മുതൽ പ്രചാരത്തിലുള്ളതാണെന്നും മരിച്ച സ്ത്രീയുടെ മകനല്ല, മറിച്ച് ബന്ധുവാണ് വിരലടയാളം പകർന്നതെന്നും ഇന്ത്യാ ടുഡേയുടെ അന്വേഷണത്തിൽ കണ്ടെത്തി. അന്വേഷണം വൈറൽ വീഡിയോയുടെ കീ ഫ്രെയിമുകൾ റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ സമാനമായ ചിത്രം ഉൾപ്പെടുന്ന വാർത്തകൾ ലഭ്യമായി. 2023 ഏപ്രിൽ 11ന് പ്രസിദ്ധീകരിച്ച ന്യൂസ് 18 റിപ്പോർട്ട് പ്രകാരം പ്രചാരത്തിലുള്ള വീഡിയോ 2021ൽ ഷൂട്ട് ചെയ്തതാണ്. രണ്ട് വർഷം കഴിഞ്ഞാണ് ഇത് കൂടുതൽ വൈറലായത്. ഉത്തർപ്രദേശിലെ ആഗ്രയിൽ കമലാ ദേവി എന്ന സ്ത്രീയുടെ മൃതദേഹത്തിൽ നിന്നുമാണ് വിരലടയാളം പകർത്തിയത്. ഈ സ്ത്രീയ്ക്ക് മക്കൾ ഇല്ല, ഇവരുടെ ഭർത്താവ് നേരത്തെ മരിച്ചിരുന്നു. കമലാ ദേവിയുടെ ബന്ധുവാണ് ഒരു അഭിഭാഷകനൊപ്പമെത്തി മൃതദേഹത്തിൽ നിന്നും വിരലടയാളം പകർത്തിയത്. ഇത് സംബന്ധിച്ച ന്യൂസ് 18 റിപ്പോർട്ടിന്റെ സ്ക്രീൻഷോട്ട് ചുവടെ കാണാം. വ്യാജ വിൽപത്രം ഉണ്ടാക്കാൻ വേണ്ടിയാണ് കമലാ ദേവിയുടെ മൃതദേഹത്തിൽ നിന്നും ബന്ധുക്കൾ പെരുവിരലടയാളം പകർത്തിയത്. ഇത് സംബന്ധിച്ച് ജിതേന്ദ്ര ശർമ്മ എന്ന മറ്റൊരു ബന്ധു പൊലീസിൽ പരാതി നൽകിയിരുന്നു. ജിതേന്ദ്ര ശർമ്മയുടെ അമ്മയുടെ അമ്മായിയാണ് കമലാ ദേവി. 2021 മെയ് 8നാണ് അവർ മരിച്ചത്, മൃതദേഹം ആഗ്ര ആശുപത്രിയിലേക്ക് മാറ്റുന്നു എന്ന് പറഞ്ഞാണ് കമലാ ദേവിയുടെ ഭർതൃസഹോദരൻ്റെ മക്കൾ അവരുടെ മൃതദേഹം കൊണ്ടുപോയത്. എന്നാൽ കുറച്ച് മുന്നോട്ട് എടുത്ത ശേഷം അവർ കാർ നിർത്തി ഒരു അഭിഭാഷകനെ വിളിച്ച് മൃതദേഹത്തിന്റെ വിരലടയാളം വ്യാജ വിൽപ്പത്രത്തിൽ പകർത്തി. ഈ വ്യാജരേഖ ഉപയോഗിച്ച് വീടും കടയും ഉൾപ്പെടെയുള്ള സ്വത്തുക്കൾ കൈക്കലാക്കിയതായും ജിതേന്ദ്ര ശർമ്മ നൽകിയ പരാതിയിൽ പറയുന്നതായി എൻഡിടിവി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തള്ളവിരലടയാളമല്ല ഒപ്പാണ് കമലാ ദേവി ഉപയോഗിച്ചിരുന്നത് എന്നതാണ് കുടുംബത്തിന് സംശയം തോന്നാനുള്ള പ്രധാന കാരണം. വൈറൽ വീഡിയോയിൽ കമലാദേവിയുടെ മൃതദേഹത്തിൽ നിന്നും വിരലടയാളം പകർത്തുന്നത് ഒരു അഭിഭാഷകനാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മക്കൾ അമ്മയുടെ മൃതദേഹത്തിൽ നിന്നും വിരലടയാളം പകർത്തി എന്ന രീതിയിൽ പ്രചരിക്കുന്നത് ബന്ധുക്കളും അഭിഭാഷകനും ചേർന്ന് മരിച്ച സ്ത്രീയുടെ വിരലടയാളം എടുത്തതിന്റെ വീഡിയോയാണെന്ന് വ്യക്തമായി. അമ്മയുടെ മൃതദേഹത്തിൽ നിന്നും വിരലടയാളം എടുക്കുന്ന മക്കളുടെ വീഡിയോ വീഡിയോയിൽ കാണുന്നത് 2021ൽ മരിച്ച കമലാ ദേവിയുടെ മൃതദേഹത്തിൽ നിന്നും വിരലടയാളം എടുക്കുന്ന ബന്ധുവിനെയും അഭിഭാഷകനെയുമാണ്, കമലാ ദേവിക്ക് മക്കളില്ല.
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • English
schema:itemReviewed
Faceted Search & Find service v1.16.115 as of Oct 09 2023


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data] Valid XHTML + RDFa
OpenLink Virtuoso version 07.20.3238 as of Jul 16 2024, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 11 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2025 OpenLink Software