About: http://data.cimple.eu/claim-review/6aadd3478036f518640a6f854d4a819a5503a9a0a69270eb5136f60d     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • കേന്ദ്ര സര്ക്കാര് ഭേദഗതി വരുത്തിയ മൂന്ന് കാര്ഷിക നിയമങ്ങള്ക്കെതിരെ ജനുവരി 26ന് ഡല്ഹിയില് കര്ഷകര് സംഘടിപ്പിച്ച ട്രാക്ടര് റാലി അക്രമാസക്തമായിരുന്നു. പ്രതിഷേധക്കാരും പൊലീസും തമ്മില് ഏറ്റുമുട്ടലും പല സ്ഥലങ്ങളിലും ഏറ്റുമുട്ടിയ സാഹചര്യമുണ്ടായി. ഇപ്പോഴിതാ റിപ്പബ്ലിക് ദിനത്തില് നിന്നുള്ള ദൃശ്യം എന്ന വ്യാജേന സുരക്ഷാ ഉദ്യോഗസ്ഥര് ഒരു പെട്രോള് പമ്പിന് സമീപം സ്ഥാപിച്ച സിസിടിവി ക്യാമറ തകര്ക്കാന് ശ്രമിക്കുന്ന ഒരു വീഡിയോ സോഷ്യല് മീഡിയയില് വൈറലാകുന്നുണ്ട്. വീഡിയോയ്ക്കൊപ്പമുള്ള ഹിന്ദിയിലെ അടിക്കുറിപ്പിന്റെ പരിഭാഷ ഇങ്ങനെയാണ്, ''ഞാന് കര്ഷകര്ക്കൊപ്പം നില്ക്കുന്നു. അക്രമാസക്തമായ പ്രക്ഷോഭം നടത്തിയത് ആരാണെന്ന് കാണൂ, കര്ഷകരോ മോദിയുടെ പൊലീസോ. #BoycottBJP '. ദൃശ്യങ്ങളോടൊപ്പമുള്ള വാദം തെറ്റാണെന്ന് ഇന്ത്യാ ടുഡേ ആന്റി ഫേക്ക് ന്യൂസ് വാര് റൂം (AFWA) കണ്ടെത്തി. ഈ വീഡിയോയ്ക്ക് ഏകദേശം ഒരു വര്ഷം പഴക്കമുണ്ട്. 2020ല് ഡല്ഹിയിലെ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള (CAA) പ്രതിഷേധവുമായി ബന്ധമുള്ളതാണ് ഇപ്പോൾ പ്രചരിക്കുന്ന ദൃശ്യങ്ങൾ. സമാന പോസ്റ്റുകളുടെ ആര്ക്കൈവുചെയ്ത പതിപ്പുകള് Archive 1 , Archive 2, Archive 3 AFWA അന്വേഷണം ഗൂഗിള് കീവേഡ് സെര്ച്ചിന്റെ സഹായത്തോടെ, പ്രചാരത്തിലുള്ള വീഡിയോ നിരവധി വാര്ത്താ വെബ്സൈറ്റുകള് 2020 ഫെബ്രുവരിയില് പ്രസിദ്ധീ കരിച്ചതായി ഞങ്ങള് കണ്ടെത്തി. ഈ റിപ്പോര്ട്ടുകള് പ്രകാരം കിഴക്കന് ദില്ലിയിലെ ഖുരേജി ഖാസ് പരിസരത്ത് സിസിടിവി ക്യാമറകള് പോലീസ് നശിപ്പിക്കാന് ശ്രമിക്കുന്നതാണ് ഈ ദൃശ്യങ്ങൾ. 'The Quint ' എന്ന ഓണ്ലൈന് മാധ്യമത്തിന്റെ ഒരു വാര്ത്തയില് അതേ വീഡിയോയില് നിന്ന് എടുത്ത ഒരു സ്ക്രീന്ഷോട്ട് ഞങ്ങള് കണ്ടെത്തി. വീഡിയോ ഖുറേജി ഖാസില് നിന്നുള്ളതാണെന്ന് സ്ഥിരീകരിക്കാനായി വീഡിയോയില് കണ്ട പെട്രോള് പമ്പിന് സമീപമുള്ള കടയുടമകളോട് ഈ പോര്ട്ടല് സംസാരിച്ചിരുന്നു. കടയുടമകളിലൊരാളെ ഉദ്ധരിച്ച് 'The Quint ' റിപ്പോര്ട്ട് പറയുന്നതിങ്ങനെ , ''ഞങ്ങളുടെ കടകളിലും പരിസരത്തും ഞങ്ങള് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകള് പോലീസ് തകര്ത്തു. വീഡിയോയില് കാണുന്ന സിസിടിവി ഖുറെജിയിലെ പൗരത്വ ഭേദഗതി ആക്റ്റിനെതിരെ (CAA)പ്രതിഷേധക്കാര് സ്ഥാപിച്ചിരുന്നതാണ് . ' 'Logical Indian ' എന്ന വാര്ത്താ വെബ്സൈറ്റും അവരുടെ ഒഫീഷ്യല് ഫേസ്ബുക്ക് പേജിലും ഇതേ വീഡിയൊ ഫെബ്രുവരി 26, 2020ന് പങ്കിട്ടിരുന്നു. ഫെബ്രുവരി 26ന് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്ട്ടിലും ഖുറെജി ഖാസ് (CAA)വിരുദ്ധ പ്രതിഷേധ സ്ഥലത്ത് സിസിടിവി ക്യാമറകള് പോലീസ് തകര്ക്കുന്നതിന്റെ സമാനമായ ദൃശ്യങ്ങള് ഞങ്ങള് കണ്ടെത്തി. റിപ്പോര്ട്ടുകള് പ്രകാരം 2020 ഫെബ്രുവരി 26ന് ഖുറെജി ഖാസിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ഒരു പ്രതിഷേധ വേദി ദില്ലി പോലീസ് നീക്കം ചെയ്തിരുന്നു. 2020 ഫെബ്രുവരി 26ന് നിരവധി ട്വിറ്റര് ഹാന്ഡിലുകളും ഇതേ വീഡിയോ പങ്കിട്ടിരുന്നു. അതിനാല്, സിസിടിവി ക്യാമറകള് പൊലീസ് തകര്ത്തതായി ആരോപിക്കുന്ന വീഡിയോ കഴിഞ്ഞ വര്ഷം ദില്ലിയില് നടന്ന (CAA) വിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഈ റിപ്പബ്ലിക് ദിനത്തിലെ കര്ഷകരുടെ പ്രക്ഷോഭവുമായി ഇതിന് ബന്ധമില്ലെന്നും വ്യക്തമാണ്. പെട്രോള് പമ്പിന് സമീപം സ്ഥാപിച്ച സിസിടിവി ക്യാമറ സുരക്ഷാ ഉദ്യോഗസ്ഥര് തകര്ക്കാന് ശ്രമിക്കുന്ന വീഡിയോ വൈറല് വീഡിയോ വീഡിയോ കഴിഞ്ഞ വര്ഷം ദില്ലിയില് നടന്ന CAA വിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ടതാണ്. ഇതിന് ഈ റിപ്പബ്ലിക് ദിനത്തിലെ കര്ഷകരുടെ പ്രക്ഷോഭവുമായി ബന്ധമില്ല.
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • English
schema:itemReviewed
Faceted Search & Find service v1.16.115 as of Oct 09 2023


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data] Valid XHTML + RDFa
OpenLink Virtuoso version 07.20.3238 as of Jul 16 2024, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 11 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2025 OpenLink Software