About: http://data.cimple.eu/claim-review/a25e9148d067ebbcb6dde6321074268e19df85c1b3994178ab4bf906     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദം രാജ്യത്ത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരിക്കുകയാണ്. ഇതിനിടെ നീറ്റ് പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ പ്രതിഷേധം എന്ന രീതിയിൽ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒരു പെൺകുട്ടിയെ രണ്ട് ആളുകൾ ചേർന്ന് റോഡിലൂടെ വലിച്ചിഴയ്ക്കുന്നത് വീഡിയോയിൽ കാണാം. "നീറ്റ് പരീക്ഷ തട്ടിപ്പിൽ എല്ലാം തകർന്ന വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നു....അങ്ങ് മോദിയുടെ ഗുജറാത്തിൽ" എന്നെഴുതിയ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ കാണാം. എന്നാൽ, പ്രചാരത്തിലുള്ള പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേയുടെ അന്വേഷണത്തിൽ കണ്ടെത്തി. ഗുജറാത്തിൽ സർക്കാർ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് ഉദ്യോഗാർത്ഥികൾ നടത്തിയ സമരമാണിത്. ഫേസ്ബുക്ക് പോസ്റ്റിന്റെ ആർക്കൈവ് ചെയ്ത ലിങ്ക്. അന്വേഷണം വൈറൽ വീഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ സമാന സംഭവത്തിന്റെ മറ്റൊരു ആംഗിളിലുള്ള വീഡിയോ ലഭ്യമായി. "OUR RAJKOT" എന്ന പേരിലുള്ള യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്തിരിക്കുന്ന ഈ വീഡിയോയ്ക്ക് "TET, TAT candidates protests | Clash between TET-TAT pass candidates and police in Gandhinagar" എന്നാണ് തലകെട്ട് നൽകിയിരിക്കുന്നത്. 8.47 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ പെൺകുട്ടിയെ വലിച്ചിഴച്ച് റോഡിന്റെ ഒരു വശത്തേക്ക് മാറ്റുന്നത് കാണാം. വൈറൽ വീഡിയോയിൽ കാണുന്ന രീതിയിൽ പെൺകുട്ടിയോട് ഒരു ടിവി റിപ്പോർട്ടർ സംസാരിക്കുന്നതും വീഡിയോയിലുണ്ട്. ഗുജറാത്തി ഭാഷയിലാണ് പെൺകുട്ടി സംസാരിക്കുന്നത്. വീഡിയോയുടെ പ്രസക്ത ഭാഗം ചുവടെ കാണാം. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ കീവേഡ് സെർച്ചിലൂടെ പ്രതിഷേധ സമരവുമായി ബന്ധപ്പെട്ട വാർത്തകൾ ലഭിച്ചു. ടീച്ചർ എലിജിബിലിറ്റി ടെസ്റ്റും (SET) ടീച്ചർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും (TAT) പാസായ ആളുകൾ സർക്കാർ അധ്യാപക നിയമനം ആവശ്യപ്പെട്ട് ജൂൺ 18ന് പ്രതിഷേധ പ്രകടനമാണ് ഇതെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിൽ എടുത്തുവെന്നും ഇതിൽ പരിപാടി ഉദ്ഘാടനം ചെയ്ത കോൺഗ്രസ് എംഎൽഎ ജിഗ്നേഷ് മേവാനിയും ഉൾപ്പെടുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഈ റിപ്പോർട്ട് ഇവിടെ വായിക്കാം. ഗുജറാത്ത് സർക്കാർ താത്കാലിക അധ്യാപകരെ നിയമിക്കുന്നതിന് പകരം നോളജ് അസിസ്റ്റൻ്റുമാരെ നിയമിക്കാനുള്ള തീരുമാനം എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് പാസായ ഉദ്യോഗാർത്ഥികൾ സ്ഥിരനിയമനം ആവശ്യപ്പെട്ട് പ്രതിഷേധിച്ചത്. ഇത് സംബന്ധിച്ച് ഗ്രോത്ത് നെക്സ്റ്റ് ഡിജിറ്റൽ എന്ന വെബ്സൈറ്റ് നൽകിയ വാർത്തയിൽ വൈറൽ വീഡിയോയിൽ കാണുന്ന പെൺകുട്ടിയെ റോഡിലൂടെ വലിച്ചിഴയ്ക്കുന്ന ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വാർത്തയുടെ സ്ക്രീൻഷോട്ട് ചുവടെ കാണാം. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. പ്രതിപക്ഷ പാർട്ടികളെ കൂടാതെ വിദ്യാർത്ഥികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ടൈംസ് ഓഫ് ഇന്ത്യ നൽകിയ റിപ്പോർട്ട് ഇവിടെ വായിക്കാം. ലഭ്യമായ വിവരങ്ങളിൽ നിന്നും പ്രചാരത്തിലുള്ള വീഡിയോ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ടതല്ലെന്നും ഗുജറാത്തിലെ സർക്കാർ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റേതാണെന്നും വ്യക്തമായി. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ വീഡിയോ. പ്രചാരത്തിലുള്ള വീഡിയോയ്ക്ക് നീറ്റ് പരീക്ഷയുമായി ബന്ധമില്ല. ഗുജറാത്തിലെ സർക്കാർ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ദൃശ്യമാണിത്.
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • English
schema:itemReviewed
Faceted Search & Find service v1.16.115 as of Oct 09 2023


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data] Valid XHTML + RDFa
OpenLink Virtuoso version 07.20.3238 as of Jul 16 2024, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 11 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2025 OpenLink Software