About: http://data.cimple.eu/claim-review/ad32a57591ea096fc03b2c1a5b1af21b626c88febdb1c1e94ce542e7     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • Authors Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001. ഹോം അഫയേഴ്സ് ഓഫീസർമാരായി നടിച്ച് തട്ടിപ്പ്, എന്ന പേരിൽ ഒരു മുന്നറിയിപ്പ് എക്സൈസ് ഡിപ്പാർട്ട്മെൻറ് കൊടുത്തത് എന്ന പേരിൽ വാട്ട്സ് ആപ്പിൽ വൈറലാവുന്നുണ്ട്. ”പുതിയ തട്ടിപ്പ്.ഉയർന്ന സുരക്ഷാ മുന്നറിയിപ്പ്. എല്ലാവരും സൂക്ഷിക്കുക,” എന്ന തലക്കെട്ടോടെയാണ് പോസ്റ്റുകൾ വൈറലാവുന്നത്. ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്പ്ലൈൻ നമ്പറായ 9999499044ൽ ഒന്നിലധികം പേർ ഇത് ഫാക്ട്ചെക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. വാട്ട്സ്ആപ്പിലെ പോലെ വൈറൽ അല്ലെങ്കിലും ഫേസ്ബുക്കിലും ചിലർ ഇത് ഷെയർ ചെയ്യുന്നുണ്ട്. Shahul Hameed എന്ന ഐഡി,Nazir Bava എന്ന ഐഡി KL33 ചങ്ങനാശ്ശേരിക്കാർ എന്ന ഗ്രൂപ്പിലിട്ട പോസ്റ്റ് എന്നിവയും ഈ വിഷയവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. എന്നാൽ ഫേസ്ബുക്കിൽ വാട്ട്സ്ആപ്പിൽ കിട്ടിയത് പോലെ ഒരു പ്രചാരം ഈ പോസ്റ്റുകൾക്ക് കിട്ടിയില്ല. പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെയാണ്:” വീട് കൊള്ളയടിക്കാനുള്ള ഏറ്റവും പുതിയ മാർഗവുമായി ഒരു തട്ടിപ്പുകാർ ( കൊള്ള സംഘം). ഹോം അഫയേഴ്സ് ഓഫീസർമാരായി നടിച്ച് വീടുവീടാന്തരം കയറുന്നുണ്ട്.അവരുടെ കൈവശം രേഖകളും ആഭ്യന്തര മന്ത്രാലയത്തിന്റെ ലെറ്റർഹെഡും ഉണ്ട്. കൂടാതെ വരാനിരിക്കുന്ന സെൻസസിനായി എല്ലാവർക്കും സാധുവായ തിരിച്ചറിയൽ കാർഡ് ഉണ്ടെന്ന് സ്ഥിരീകരിക്കാൻ അവകാശപ്പെടുന്നു. അവർ വീടുകൾ കൊള്ളയടിക്കുന്നു. സർക്കാരിന്റെ ഭാഗത്തുനിന്ന് അത്തരത്തിലുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നത് അറിയുക. ദയവായി ഇത് നിങ്ങളുടെ അയൽപക്ക ഗ്രൂപ്പുകളിലേക്കും മറ്റും അയയ്ക്കുക. അവർ എല്ലായിടത്തും ഉണ്ട്, നിങ്ങളുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും വിവരങ്ങൾ അറിയിക്കുക. ‘ആയുഷ്യമാൻ ഭാരത് ‘ പദ്ധതിക്ക് കീഴിൽ എനിക്ക് നിങ്ങളുടെ ഫോട്ടോയും / പെരുവിരലടയാളവും എടുക്കണമെന്ന് വീട്ടിൽ വന്ന് ഒരാൾ പറയുന്നു. അവരുടെ കയ്യിൽ ഒരു ലാപ്ടോപ്പും ബയോമെട്രിക് മെഷീനും ഉണ്ട്. അവരുടെ പേരുകളുടെ ലിസ്റ്റും ഉണ്ട്. അവർ ഒരു ലിസ്റ്റ് കാണിച്ച് ഈ വിവരങ്ങളെല്ലാം ചോദിക്കുകയാണ്.ഇതെല്ലാം വ്യാജമാണ്. ദയവായി അവർക്ക് ഒരു വിവരവും ആരും നൽകരുത്. സർക്കാറിൻ്റെ ഭാഗത്തു നിന്നും അത്തരം ഒരു നടപടികളും നടക്കുന്നില്ല. എല്ലാം വീടുകൾ കൊള്ളയടിക്കാനുള്ള പുതിയ കവർച്ചാ സംഘത്തിൻ്റെ പുതിയ തട്ടിപ്പുകളാണ്. പ്രത്യേകിച്ച് സ്ത്രീകളോട്,വീട്ടിൽ വരുന്നവർ തിരിച്ചറിയൽ കാർഡ് കാണിച്ചാലും അവരെ വീടിനുള്ളിൽ പ്രവേശിപ്പിക്കരുത്.വീടിൻ്റെ വാതിൽ ഒരു കാരണവശാലും തുറക്കരുത്. വിവരങ്ങൾ ഒന്നും നൽകരുത്. എല്ലാവരുടെയും അറിവിലേക്കായി ഈ പോസ്റ്റ് അയക്കുന്നു. എല്ലാവരും ജാഗ്രത പാലിക്കുകയും ഗ്രൂപ്പിൽ ഇല്ലാത്തവരോട് വിവരങ്ങൾ പറയുകയും വേണം. എല്ലാവരും ജാഗ്രതൈ!!” ഇതിന്റെ താഴെ ”സ്കൂൾ പരിസരത്ത് മയക്കുമരുന്ന് വില്പന സംശയം തോന്നിയാൽ Excise Department നെ പരാതി അറിയിക്കാൻ മടിക്കരുത്.Landline: 04712322825,Mob: 9447178000, 9061178000, email : mailto:cru.excise@kerala.gov.in,ഫേസ്ബുക്ക്. മെസഞ്ചർ,https://www.facebook.com/KeralaStateExcise,ഇൻസ്റ്റാഗ്രാം, https://instagram.com/kerala_excise?igshid=YmMyMTA2M2Y=,” എന്നിങ്ങനെയുള്ള എക്സൈസ് ഡിപ്പാർട്ട്മെൻറ് ഉപയോഗിക്കുന്ന സമൂഹ മാധ്യമ ഐഡികളും പോസ്റ്റിന് താഴെ കൊടുത്തിട്ടുണ്ട്. Fact Check/Verification സാധാരണ മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ ആണ് എക്സൈസ് ഡിപ്പാർട്ട്മെൻറ് അന്വേഷിക്കാറുള്ളത്. അത് കൊണ്ട് തന്നെ ഹോം അഫയേഴ്സ് ഓഫീസർമാരായി നടിച്ച് തട്ടിപ്പ്, എന്ന പേരിൽ ഒരു മുന്നറിയിപ്പ് അവർ നൽകാൻ സാധ്യതയില്ലെന്ന് ഞങ്ങൾക്ക് തോന്നി. അത് കൊണ്ട് അവരുടെ സമൂഹ മാധ്യമ ഹാൻഡിലുകൾ ഞങ്ങൾ പരിശോധിച്ചു.അപ്പോൾ ഇത്തരം ഒരു മുന്നറിയിപ്പ് തങ്ങൾ നൽകിയിട്ടില്ലെന്ന് വ്യക്തമാക്കുന്ന അവരുടെ ഫേസ്ബുക്ക് പോസ്റ്റ് ഞങ്ങൾക്ക് കിട്ടി. ”ഹോം അഫയേഴ്സ് ഓഫീസർമാരായി നടിച്ച് വീട് വീടാന്തരം തട്ടിപ്പുകാർ കയറുന്നുണ്ട് എന്ന മുന്നറിയിപ്പോടെയുള്ള സന്ദേശം എക്സൈസ് വകുപ്പിന്റേതല്ല. അക്കാര്യത്തിൽ അന്വേഷണം നടത്തേണ്ട ഏജൻസിയും എക്സൈസ് അല്ല. എന്നാൽ ഈ പോസ്റ്റിന്റെ അവസാന ഭാഗത്ത് കൊടുത്തിരിക്കുന്ന മയക്കുമരുന്ന് വില്പന അറിയിക്കുന്നതിനുള്ള നമ്പറുകളും സോഷ്യൽ മീഡിയ ഹാൻഡിലുകളും എക്സൈസ് വകുപ്പിന്റേതാണ്,”എന്ന് പോസ്റ്റിൽ എക്സൈസ് വ്യക്തമാക്കിയിട്ടുണ്ട്. തുടർന്ന് ഇത്തരം ഒരു സന്ദേശം പോലീസ് നൽകിയിട്ടുണ്ടോ എന്നറിയാൻ ഞങ്ങൾ പോലീസ് ഇൻഫോർമേഷൻ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ വി പി പോലീസ് ആസ്ഥാനത്തു നിന്ന് ഇത്തരം മുന്നറിയിപ്പ് നൽകിയിട്ടില്ല.അദ്ദേഹം പറഞ്ഞു:”പോലീസ് ആസ്ഥാനത്തു നിന്ന് ഇത്തരം മുന്നറിയിപ്പ് നൽകിയിട്ടില്ല.എന്നാൽ അത്തരം കുറ്റകൃത്യങ്ങൾ നടക്കാൻ സാധ്യതയില്ലെന്ന് ഔദ്യോഗികമായി പറയാനാവില്ല.” വായിക്കാം: ‘ലൈംഗീക അതിക്രമ’ വീഡിയോയ്ക്ക് ഭാരത് ജോഡോ യാത്രയുമായി ബന്ധമില്ല Conclusion ഹോം അഫയേഴ്സ് ഓഫീസർമാരായി നടിച്ച് തട്ടിപ്പ് എന്ന മുന്നറിയിപ്പ് എക്സൈസ് ഡിപ്പാർട്ട്മെൻറ് നൽകിയിട്ടില്ല. ‘പോലീസ് ആസ്ഥാനത്തു നിന്നും ഇത്തരം മുന്നറിയിപ്പ് നൽകിയിട്ടില്ല. എന്നാൽ അത്തരം ഒരു കുറ്റകൃത്യങ്ങൾ നടക്കാൻ സാധ്യതയില്ലെന്ന് പറയാനാവില്ല. Result: False Sources Facebook post by Excise department on September 14,2022 Telephone conversation with State Police Media Centre Deputy Director V P Pramod Kumar ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. Authors Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • Hindi
schema:itemReviewed
Faceted Search & Find service v1.16.115 as of Oct 09 2023


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data] Valid XHTML + RDFa
OpenLink Virtuoso version 07.20.3238 as of Jul 16 2024, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 11 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2025 OpenLink Software