About: http://data.cimple.eu/claim-review/35fe9ed7144d562704f97061ddbd95765e5d4dc95b20beaf39702759     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • 25,016 വോട്ടുകളുടെ റിക്കോർഡ് ഭൂരിപക്ഷത്തിന്റെ കരുത്തിൽ യുഡിഎഫിന്റെ ഉമാ തോമസ് തൃക്കാക്കരയിൽനിന്നും നിയമസഭയിലെത്തും. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും ഉപതെരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ അവസാനിച്ചിട്ടില്ല. എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിന്റേത് എന്ന നിലയിൽ പ്രചരിച്ച വ്യാജ വീഡിയോ ആണ് ഇതിൽ പ്രധാനപ്പെട്ടത്. എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ സെക്രട്ടറി ആയിരുന്ന എം സ്വരാജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ നിരവധി പേര് ഇതുവരെ കേസിൽ അറസ്റ്റിലായിട്ടുണ്ട്. എന്നാൽ വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് അറസ്റ്റിലായവരിൽ അധികംപേരും സിപിഎം പ്രവർത്തകരാണ് എന്നവകാശപ്പെടുന്ന പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പരക്കെ പ്രചരിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ചിലത് ചുവടെ കാണാം ഇന്ത്യാ ടുഡേ ആന്റി ഫേക്ക് ന്യൂസ് വാർ റൂം (AFWA) നടത്തിയ അന്വേഷണത്തിൽ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ വ്യാജ വീഡിയോ ട്വിറ്ററിൽ അപ്ലോഡ് ചെയ്ത ആൾ കോട്ടക്കൽ സ്വദേശി അബ്ദുൾ ലത്തീഫ് ആണെന്ന് പോലീസ് പറഞ്ഞിരുന്നു. ഇയാളെ പിടികൂടിയ വേളയിൽ മുസ്ലിം ലീഗ് അനുഭാവിയാണ് ലത്തീഫെന്ന് പൊലീസ് അറിയിച്ചിരുന്നു AFWA അന്വേഷണം പ്രചരിക്കുന്ന പോസ്റ്റുകളിൽ ചവറയിലെ സിപിഎം പ്രവർത്തകനായ ജേക്കബ് ഹെൻറിയും സിഐടിയു അംഗമായ ശിവദാസനും പിടിയിലായതായാണ് പറയുന്നത്. എന്നാൽ ഗൂഗിളിൽ കീവേർഡുകൾ ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ ജേക്കബ് ഹെൻറി എന്ന പേരുള്ള ആൾ ചവറയിലോ മറ്റെവിടെനിന്നോ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായതിന്റെ വിവരങ്ങൾ ലഭ്യമായില്ല. സമാനമായ രീതിയിൽ ശിവദാസൻ എന്ന പേര് മറ്റ് കീവേർഡുകളുടെയൊപ്പം ചേർത്തു നടത്തിയ തിരച്ചിലിൽ അനവധി മാധ്യമ റിപ്പോർട്ടുകൾ ലഭിച്ചു. ഇക്കൂട്ടത്തിൽ മെയ് 27ന് മാതൃഭൂമി നൽകിയ റിപ്പോർട്ടുമുണ്ടായിരുന്നു. 'ജോ ജോസഫിനെതിരെ വ്യാജ വീഡിയോ: അറസ്റ്റിലായവരില് കോൺഗ്രസ് മുൻ മണ്ഡലം ഭാരവാഹിയും' എന്നായിരുന്നു വാർത്തയുടെ തലക്കെട്ട്. ഈ റിപ്പോർട്ട് പ്രകാരം, "പാലക്കാട് സ്വദേശികളായ ശിവദാസന്, ഷുക്കൂര് എന്നിവരാണ് അറസ്റ്റിലായത്. രണ്ടുപേരും കോണ്ഗ്രസ് ബന്ധമുള്ളവരാണെന്ന് പോലീസ് പറഞ്ഞു. കേണ്ഗ്രസ് ആമയൂര് മണ്ഡലം പ്രസിഡന്റാണ് അറസ്റ്റിലായ ഷുക്കൂര്. യൂത്ത് കോണ്ഗ്രസ് മുന് മണ്ഡലം ഭാരവാഹിയാണ് ശിവദാസന്." അറസ്റ്റിലായ രണ്ടുപേര്ക്ക് പുറമേ കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും മാതൃഭൂമി ഈ റിപ്പോർട്ടിൽ പറയുന്നുണ്ട്. മറ്റ് മാധ്യമങ്ങളും ഇതുതന്നെയാണോ റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് ഞങ്ങൾ പരിശോധിച്ചു. മനോരമ ന്യൂസ് മെയ് 27ന് നൽകിയ റിപ്പോർട്ടിലും ശിവദാസൻ, ഷുക്കൂർ എന്നിവരാണ് അറസ്റ്റിലായത് എന്ന് പറയുന്നുണ്ട്. ഇരുവരും യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം ഭാരവാഹികൾ ആയിരുന്നു എന്നാണ് മനോരമയും റിപ്പോർട്ടിൽ കുറിച്ചത്. ഇതിൽനിന്ന് ഡോക്ടർ ജോ ജോസഫിൻറെ വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ ശിവദാസൻ സിപിഎം പ്രവർത്തകനാണ് എന്ന വാദം ശരിയല്ല എന്ന് ഉറപ്പിക്കാനായി. തുടർന്ന് മെയ് 29ന് മാതൃഭൂമി തന്നെ കേസിൽ രണ്ടുപേരെക്കൂടി അറസ്റ്റ് ചെയ്ത വിവരം റിപ്പോർട്ട് ചെയ്തതും കണ്ടെത്തി. 'ജോ ജോസഫിന്റെ പേരില് വ്യാജ വീഡിയോ; മെഡി. കോളേജ് ജീവനക്കാരടക്കം രണ്ടുപേർ കൂടി പിടിയിൽ' എന്നായിരുന്നു വാർത്തയുടെ തലക്കെട്ട്. എറണാകുളം മെഡിക്കൽ കോളേജ് ജീവനക്കാരൻ ഷിബു, കണ്ണൂർ സ്വദേശി അബ്ദുള് റഹ്മാന് എന്നിവരെ അറസ്റ്റ് ചെയ്തതെന്നാണ് വാർത്ത. ഈ റിപ്പോർട്ടിൽ നേരത്തെ അറസ്റ്റിലായ ഷുക്കൂർ കോൺഗ്രസ് ആമയൂർ മണ്ഡലം പ്രസിഡണ്ട് ആണെന്നും ശിവദാസൻ തേങ്കുറിശ്ശി കോൺഗ്രസ് മണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആണെന്നും പറയുന്നുണ്ട്. അബ്ദുള് റഹ്മാന്, ഷിബു എന്നിവരുടെ രാഷ്ട്രീയ അനുഭാവങ്ങൾ വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് ഞങ്ങൾ അടുത്തതായി പരിശോധിച്ചത്. മെയ് 28ന് ദ് ഹിന്ദു ഇവർക്ക് കോൺഗ്രസ് ബന്ധമുള്ളതായി റിപ്പോർട്ടുകൾ ഉണ്ടെന്ന് സൂചിപ്പിച്ചിരുന്നത് കണ്ടെത്താനായി. എന്നാൽ ഇവർക്ക് സിപിഐഎം ബന്ധം ഉണ്ടെന്ന വിവരം ഒരു മാധ്യമവും നൽകിയത് കണ്ടെത്താനായില്ല. ഈ അറസ്റ്റുകൾക്കെല്ലാം ശേഷമാണ് മെയ് 31ന് വീഡിയോ അപ്ലോഡ് ചെയ്ത ആൾ പിടിയിലായി എന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. കോയമ്പത്തൂരിൽ നിന്നാണ് പൊലീസ് അബ്ദുള് ലത്തീഫ് എന്ന് കോട്ടയ്ക്കൽ സ്വദേശിയെ അറസ്റ്റ് ചെയ്തത്. ഇയാൾ മുസ്ലിം ലീഗ് അനുഭാവി ആണെന്ന് പോലീസ് പറഞ്ഞതായി റിപ്പോർട്ടർ ടിവി വാർത്ത നൽകിയത് ഇവിടെ വായിക്കാം. ഈ റിപ്പോർട്ടിലും പറയുന്നത് കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായവർ മുസ്ലിം ലീഗ്, കോൺഗ്രസ് ബന്ധമുള്ളവരാണെന്നാണ്. അതുകൊണ്ട് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാർഥിയായിരുന്ന ഡോക്ടർ ജോ ജോസഫിന്റെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായവരിൽ കൂടുതൽപേരും സിപിഎം പ്രവർത്തകരോ അനുഭാവികളോ ആണെന്ന വാദത്തിന് തെളിവുകൾ ലഭ്യമല്ലെന്ന് മനസ്സിലാക്കാം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ LDF സ്ഥാനാർത്ഥിയായി മത്സരിച്ച ഡോ. ജോ ജോസഫിൻറെ വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് അറസ്റ്റിലായവരിൽ ഭൂരിഭാഗംപേരും സിപിഎം അനുഭാവികളോ പ്രവർത്തകരോ ആണ്. വീഡിയോ ട്വിറ്ററിൽ അപ്ലോഡ് ചെയ്ത അബ്ദുൽ ലത്തീഫ് മുസ്ലിം ലീഗ് അനുഭാവി ആണെന്നാണ് പോലീസ് പറഞ്ഞിട്ടുള്ളത്. മുമ്പ് അറസ്റ്റിലായ ശിവദാസൻ, ഷുക്കൂർ എന്നിവരും പ്രാദേശിക കോൺഗ്രസ് നേതാക്കളാണെന്നും മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഡോ. ജോ ജോസഫിൻറെ വ്യാജ വീഡിയോ പ്രചരിപ്പിച്ചത് സിപിഎം പ്രവർത്തകർ അറസ്റ്റിലായതിന്റെ ആധികാരിക വിവരങ്ങളൊന്നും ലഭ്യമല്ല.
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • English
schema:itemReviewed
Faceted Search & Find service v1.16.115 as of Oct 09 2023


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data] Valid XHTML + RDFa
OpenLink Virtuoso version 07.20.3238 as of Jul 16 2024, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 3 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2025 OpenLink Software