About: http://data.cimple.eu/claim-review/5ab8caaf9092d03f8416ffe7bd5d64513364ee39d291c30ff467f8aa     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • കര്ണ്ണാടകയില് കോണ്ഗ്രസ് സര്ക്കാര് അധികാരമേറ്റെടുത്ത ശേഷം തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില് പ്രധാനപ്പെട്ടവയെല്ലാം നടപ്പാക്കാനുള്ള തീരുമാനമെടുത്തു കഴിഞ്ഞു. സൗജന്യ വൈദ്യുതി, സ്ത്രീകള്ക്ക് സൗജന്യ ബസ് യാത്ര എന്നിവയുള്പ്പെടെയുള്ള വാദ്ഗാനങ്ങള്ക്ക് ആദ്യ മന്ത്രിസഭാ യോഗത്തില് തന്നെ തീരുമാനമായി. ഇവയ്ക്കൊപ്പം മുന് കോണ്ഗ്രസ് സര്ക്കാരിൻ്റെ അഭിമാന പദ്ധതിയായിരുന്ന ഇന്ദിരാ ക്യാൻ്റീൻ മുടങ്ങിപ്പോയ സ്ഥലങ്ങളില് പുനസ്ഥാപിക്കാനും നടപടി ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ മുന് ബിജെപി സര്ക്കാര് ഇന്ദിരാ ക്യാൻ്റീൻ പൂര്ണ്ണമായി നിര്ത്തലാക്കിയിരുന്നു എന്ന രീതിയില് ഒരു പ്രചാരണവും സജീവമാണ്. 'കോണ്ഗ്രസ് ഭരണകാലത്തു നടപ്പിലാക്കിയ ഇന്ദിരാ ക്യാന്റീന് സങ്കി ഭരണത്തില് നിര്ത്തി ?? ഇപ്പോള് കോണ്ഗ്രസ് പാര്ട്ടി അധികാരത്തില് വന്നപ്പോള് വീണ്ടും കര്ണാടകയില് ഇന്ദിര കാന്റീന് പ്രവര്ത്തനം തുടങ്ങി. 5 രൂപയ്ക്ക് ബ്രേക്ക്ഫാസ്റ്റ്. 10 രൂപയ്ക്ക് ലഞ്ച്/ ഡിന്നര്' എന്നുള്ള പോസ്റ്റിന്റെ പൂര്ണ്ണരൂപം താഴെ കാണം. എന്നാല്, പ്രചാരത്തിലുള്ള പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേ കണ്ടെത്തി. കര്ണാടകയിലെ മുന് ബിജെപി സര്ക്കാര് ഇന്ദിരാ ക്യാൻ്റീൻ പൂര്ണ്ണമായി അടച്ചുപൂട്ടിയിരുന്നില്ല. അന്വേഷണം ഇന്ദിരാ ക്യാൻ്റീൻ പ്രവര്ത്തന രീതിയെപ്പറ്റിയാണ് ഞങ്ങള് ആദ്യം അന്വേഷിച്ചത്. 2017 ഓഗസ്റ്റ് 16ന് അന്നത്തെ കോണ്ഗ്രസ് സര്ക്കാരാണ് ഇന്ദിരാ ക്യാൻ്റീൻ ആരംഭിച്ചത്. സാധാരണക്കാര്ക്ക് മിതമായ നിരക്കില് ഭക്ഷണം നല്കുക എന്ന ലക്ഷ്യത്തില് ആരംഭിച്ച പദ്ധതിക്ക് വന് സ്വീകാര്യതയാണ് ലഭിച്ചത്. പ്രഭാതഭക്ഷണം അഞ്ച് രൂപ നിരക്കിലും ഉച്ചഭക്ഷണം 10 രൂപ നിരക്കിലുമാണ് നല്കി വന്നത്. നഗരപ്രദേശങ്ങളില് ആരംഭിച്ച ക്യാൻ്റീനുകള് വിദ്യാര്ഥികള്ക്കും സാധാരണ തൊഴിലാളികള്ക്കുമെല്ലാം ഏറെ പ്രയോജനം ചെയ്തിരുന്നു. ആദ്യ ഘട്ടത്തില് സര്ക്കാര് നേരിട്ടും പിന്നീട് Bruhat Banglore Mahanagara Palika(BBMP) വഴിയുമാണ് പദ്ധതിയുടെ ചുമതല വഹിച്ചത്. ചെഫ്ടോക്ക് ഫുഡ് സര്വീസസ് പ്രൈവറ്റ് ലിമിറ്റഡ്, റിവാര്ഡ്സ് പ്രൈവറ്റ് ലിമിറ്റഡ്, ആദംബ്യ ചേതന എന്നിവരാണ് നിലവില് ബിബിഎംപി വഴി കരാര് ഏറ്റെടുത്ത് കാന്റീനുകളില് ഭക്ഷണം നല്കുന്നത്. അതത് വര്ഷത്തെ കരാര് പ്രകാരം സബ്സിഡി തുക ഇവര്ക്ക് കൈമാറകയാണ് രീതി. ക്യാൻ്റീൻ പ്രവര്ത്തനത്തില് ഏതെങ്കിലും തരത്തില് മുന് ബിജെപി സര്ക്കാര് തടസം നിന്നിരുന്നോ എന്ന കാര്യവും ഞങ്ങള് പരിശോധിച്ചു. ഇന്ത്യന് എക്സ്പ്രസ് നല്കിയ വാര്ത്തയില് ക്യാൻ്റീൻ നടത്തിപ്പുകാര് കണക്കുകളില് കൃത്രിമം കാണിക്കുന്നുവെന്ന് സര്ക്കാര് സംശയിച്ചിരുന്നതായി പറയുന്നുണ്ട്. ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം പെരുപ്പിച്ചുകാട്ടി സബ്സിഡി അനധികൃതമായി തട്ടിയെടുക്കാന് ശ്രമം നടത്തിയതായി പരാതി വന്നതനുസരിച്ച് ഇക്കാര്യത്തെപ്പറ്റി അന്വേഷിക്കാന് അന്നത്തെ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ ഉത്തരവിട്ടിരുന്നതായി വാര്ത്തയില് പറയുന്നുണ്ട്. ഇതിനുശേഷം പ്രത്യേകം വാളണ്ടിയര്മാരെ ഹോട്ടലുകളില് ഇരുത്തി കൂപ്പണ് നല്കി കൃത്യമായ കണക്ക് ഏല്പ്പിക്കാന് നിര്ദ്ദേശിച്ചിരുന്നതായി ബിബിഎംപി കമ്മിഷ്ണര്(ഫിനാന്സ്) തുളസി മദ്ദിനേനിയെ ഉദ്ധരിച്ചുകൊണ്ടാണ് വാര്ത്ത നല്കിയിരിക്കുന്നത്. കൂടാതെ ഇസ്കോണിന് കരാര് നല്കാന് പദ്ധതിയിട്ടിരുന്നതായും വാര്ത്തയിലുണ്ട്. 2022 മെയ് 27ന് നല്കിയ ഈ വാര്ത്തയില് പറയുന്നത് 178 ഓളം ക്യാൻ്റീനുകൾ പ്രവര്ത്തിക്കുന്നുണ്ട് എന്ന വിവരമാണ്. അതേസമയം, മതിയായ രീതിയില് സബ്സിഡി തുക ഉയര്ത്താതെ ചില ക്യാൻ്റീനുകൾ അടച്ചു പൂട്ടിയതായും, ചിലത് പ്രഭാതഭക്ഷണം മാത്രം നല്കിക്കൊണ്ട് നിലനിര്ത്തുന്നതായും വിജയ്കര്ണാടക നല്കിയ റിപ്പോര്ട്ടില് പറയുന്നുണ്ട്. ഈ വാര്ത്ത പ്രകാരം 49 ക്യാൻ്റീനുകളുടെ നടത്തിപ്പിനാണ് റിവാര്ഡ്സ് ലിമിറ്റഡ് എന്ന കമ്പനി കരാര് വച്ചിരുന്നത്. ഇതില് 9 എണ്ണം പൂട്ടി. സമാനമായി 96 ക്യാന്റീനുകള് ഏറ്റെടുത്ത ചെഫ്ടോക്ക് നാലെണ്ണവും 40 ക്യാൻ്റീനുകള് ഏറ്റെടുത്ത ആദംബ്യ ചേതന 10 എണ്ണവും പൂട്ടി എന്നാണ്. അതായത് ബാക്കി ക്യാൻ്റീനുകള് ഇപ്പോഴും പ്രവര്ത്തിക്കുന്നുണ്ട് എന്നത് വ്യക്തമാണ്. ഇക്കഴിഞ്ഞ മെയ് 25ന് ഇന്ത്യന് എക്സ്പ്രസ് നല്കിയ റിപ്പോര്ട്ടില് നിലവില് പ്രവര്ത്തിക്കുന്ന ക്യാന്റീനുകളുടെ എണ്ണം കൃത്യമായി വ്യക്തമാക്കുന്നുണ്ട്. അടഞ്ഞുകിടക്കുന്ന ക്യാൻ്റീനുകളുടെ അവസ്ഥയെപ്പറ്റി മുഖ്യമന്ത്രി സിദ്ധരാമയ്യ ബിബിഎംപിയോട് റിപ്പോര്ട്ട് തേടിയിരുന്നു. ഇതുപ്രകാരം ബിബിഎംപി പരിശോധന നടത്തി ഉറപ്പിച്ച കണക്കുകളാണിത്. ബാഗ്ലൂര് നഗരത്തില് 175 ക്യാന്റീനുകള് പ്രവര്ത്തിച്ചിരുന്നതില് 163 എണ്ണം ഇപ്പോഴുമുണ്ടെന്നും ബാക്കി 12 എണ്ണം വിവിധ കാരണങ്ങള് കൊണ്ട് അടച്ചുപൂട്ടിയെന്നുമാണ് റിപ്പോര്ട്ട്. അടച്ചുപൂട്ടിയവ വീണ്ടും തുറക്കാനുള്ള നടപടി ആരംഭിച്ചതായും ബിബിഎംപി മറുപടി നല്കിയിട്ടുണ്ട്. കൂടുതല് വിശദീകരണത്തിനായി ഞങ്ങള് ബിബിഎംപി അധികൃതരെയും ബന്ധപ്പെട്ടു. ബിബിഎംപി ചീഫ് ഹെല്ത്ത് ഓഫിസര്(പബ്ലിക് ഹെല്ത്ത്) ഡോ.എ.എസ് ബാലസുന്ദര് നല്കിയ വിവരം അനുസരിച്ച് പ്രചാരത്തിലുള്ള വിവരം പൂര്ണ്ണമായും തെറ്റാണ്. "കഴിഞ്ഞ ബിജെപി സര്ക്കാര് ഇന്ദിരാ ക്യാൻ്റീനുകളില് ഒന്നും തന്നെ നിര്ത്തലാക്കാന് പറഞ്ഞിട്ടില്ല. 2017ല് ഇത് തുടങ്ങുമ്പോള് ആകെ 199 ഇന്ദിരാ ക്യാൻ്റീനുകളാണ് ഉണ്ടായിരുന്നത്. ഇവയില് 175 എണ്ണം നഗരത്തിലെ വിവിധ സ്ഥലങ്ങളിലുള്ള മുറികളിലും 24 എണ്ണം മൊബൈല് ക്യാന്റീനുകളുമായിരുന്നു. ഇവയില് കടമുറികളില് പ്രവര്ത്തിച്ച ക്യാൻ്റീനുനുകളില് 163 എണ്ണം ഇപ്പോഴും പ്രവര്ത്തിക്കുന്നുണ്ട്. 12 എണ്ണം അടച്ചിടേണ്ടി വന്നത് ഇവിടേയ്ക്ക് ഭക്ഷണം കഴിക്കാനെത്തുന്നവരുടെ എണ്ണം കുറഞ്ഞതിനാലാണ്. 24 മൊബൈല് ക്യാൻ്റീനുകളില് എട്ടെണ്ണം ഇപ്പോഴും യാതൊരു പ്രശ്നങ്ങളുമില്ലാതെ പ്രവര്ത്തിക്കുന്നുണ്ട്. 16 എണ്ണം പ്രവര്ത്തന രഹിതമായത് വാഹനങ്ങളുടെ തകരാറുകൊണ്ടാണ്. ഇത് പരിഹരിച്ച് വരുന്നുണ്ട്. അടുത്തയാഴ്ചയോടെ ഇതും പുനരാരംഭിക്കും. സോഷ്യല് മീഡിയ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇപ്പോഴും ഇന്ദിരാ ക്യാൻ്റീനുകള് പ്രവര്ത്തിക്കുന്നുണ്ട്, " ഡോ.ബാലസുന്ദര് ഇന്ത്യാ ടുഡേയോട് പറഞ്ഞു. ലഭ്യമായ വിവരങ്ങളില് നിന്ന് പോസ്റ്റുകളില് പ്രചരിക്കുന്നതുപോലെ 2017ല് അന്നത്തെ കോണ്ഗ്രസ് സര്ക്കാര് കര്ണാടകയില് ആരംഭിച്ച ഇന്ദിരാ ക്യാന്റീന് പൂര്ണ്ണമായി ബിജെപി സര്ക്കാര് അടച്ചുപൂട്ടിയെന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തം. കര്ണാടകയിലെ ഇന്ദിരാ ക്യാന്റീന് മുന് ബിജെപി സര്ക്കാര് പൂര്ണ്ണമായി അടച്ചുപൂട്ടിയിരുന്നു. ബൃഹത് ബാംഗ്ലൂര് മഹാനഗര പാലികെ(BBMP) മേല്നോട്ടത്തില് 2017 ഓഗസ്റ്റ് മുതല് ഇന്ദിരാ ക്യാന്റീന് പദ്ധതി കര്ണാടകയില് നടപ്പാക്കി വരുന്നുണ്ട്. ഏതാനും ക്യാന്റീനുകള് അടച്ചുപൂട്ടിയിരുന്നെങ്കിലും 163 ക്യാന്റീനുകള് ഇപ്പോഴും പ്രവര്ത്തിക്കുന്നുണ്ട്. അടച്ചുപൂട്ടിയവ തുറക്കാനാണ് പുതിയ കോണ്ഗ്രസ് സര്ക്കാര് തീരുമാനമെടുത്തത്.
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • English
schema:itemReviewed
Faceted Search & Find service v1.16.115 as of Oct 09 2023


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data] Valid XHTML + RDFa
OpenLink Virtuoso version 07.20.3238 as of Jul 16 2024, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 11 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2025 OpenLink Software