About: http://data.cimple.eu/claim-review/9cb21c5722f0b96c892a359382f94f38b441873e7112219d1e0dd5d9     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • വന്ദേ ഭാരത് ട്രെയിനിന്റെ ജനൽ ചില്ലുകൾ ചുറ്റിക ഉപയോഗിച്ച് തകർക്കുന്ന ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുസ്ലിം ജിഹാദിയാണ് വന്ദേ ഭാരതിന്റെ ചില്ലുകൾ തകർക്കുന്നത് എന്ന രീതിയിലാണ് ഈ വീഡിയോ പ്രചരിക്കുന്നത്. "റെയിൽ ജിഹാദി" എന്ന തലകെട്ടോടെ പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ കാണാം. എന്നാൽ, പ്രചാരത്തിലുള്ള പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേയുടെ അന്വേഷണത്തിൽ കണ്ടെത്തി. മനീഷ് കുമാർ എന്നയാൾ ട്രെയിന്റെ തകർന്ന ഗ്ലാസ് മാറ്റിസ്ഥാപിക്കുന്ന ദൃശ്യമാണിത്. അന്വേഷണം വൈറൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്ന ചില എക്സ് അക്കൌണ്ടുകളിൽ പൊട്ടിയ ഗ്ലാസ് മാറ്റുന്നതിനായിട്ടാണ് ചുറ്റിക കൊണ്ട് അടിക്കുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്. വീഡിയോ ശ്രദ്ധയോടെ നിരീക്ഷിക്കുമ്പോൾ ഗ്ലാസിന്റെ ഏറ്റവും താഴെയുള്ള ഭാഗത്ത് ഒരു വിള്ളലുള്ളതായി കാണാം. ഈ ഭാഗത്ത് ചുറ്റിക കൊണ്ട് അടിക്കുന്നുമില്ല. ഇത് വ്യക്തമാക്കുന്ന ചിത്രം ചുവടെ കാണാം. “ട്രെയിൻസ് ഓഫ് ഇന്ത്യ” എന്ന പേരിലുള്ള ഒരു എക്സ് അക്കൗണ്ടിൽ പ്രചാരത്തിലുള്ള വീഡിയോ ഗ്ലാസ് തകർക്കുന്നതിന്റേതല്ലെന്നും പൊട്ടിയ ഗ്ലാസ് മാറ്റുന്നതിനായി മുഴുവനായും പൊട്ടിച്ചെടുക്കുന്നതാണെന്നും വ്യക്തമാക്കി സമാന വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. വന്ദേ ഭാരതിൻ്റെ ചില്ല് തകർത്ത് ചുറ്റിക ഉപയോഗിച്ച് മാറ്റി സ്ഥാപിക്കുന്ന നിരവധി യൂട്യൂബ് വീഡിയോകളും ഞങ്ങൾ കണ്ടെത്തി. ചില്ല് പൊട്ടിക്കുന്നതാരാണ്? വൈറൽ വീഡിയോയുടെ കൂടുതൽ വിവരങ്ങൾ അറിയാനായി ഞങ്ങൾ റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ വീഡിയോയുടെ കീഫ്രൈമുകൾ പരിശോധിച്ചു. ഇതിലൂടെ @singare_mahi_manish എന്ന പേരിലുള്ള ഒരു ഇൻസ്റ്റാഗ്രാം അക്കൌണ്ട് കണ്ടെത്താനായി. വീഡിയോയിൽ കാണുന്ന അതേ ഷർട്ട് ധരിച്ച, സമാനമായ ശരീരഘടനയുള്ള ഒരാളുടെ നിരവധി വീഡിയോകൾ ഈ പേജിൽ കണ്ടെത്താനായി. ഈ വീഡിയോകളിൽ പലതും വന്ദേ ഭാരത് ട്രെയിനുമായി ബന്ധപ്പെട്ടതായിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. വൈറലായ വീഡിയോയിൽ ഗ്ലാസ് പൊട്ടിക്കുന്നയാളുടെ മുഖം വ്യക്തമല്ല, എന്നാൽ ഒരു വശത്ത് നിന്നുള്ള കാഴ്ചയിൽ അയാൾക്ക് താടി ഉണ്ടെന്ന് വ്യക്തമാണ്. വീഡിയോയിലുള്ള അതേ ഷർട്ടും അതേ ഉയരവും താടിയുമുള്ള ആൾ വന്ദേ ഭാരതുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ അപ്ലോഡ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇയാൾക്ക് വൈറൽ വീഡിയോയുമായി ബന്ധമുണ്ടെന്ന സൂചന ലഭിച്ചു. തുടർന്ന് ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു. ലഭ്യമായ ഇൻസ്റ്റഗ്രാം അക്കൌണ്ടിലെ പോസ്റ്റുകളിൽ ഗുജറാത്തി ഭാഷയിലുള്ള പോസ്റ്ററുകൾ കണ്ടെത്തി. 'സിങർ മനീഷ്' എന്നാണ് ഈ അക്കൗണ്ടിന്റെ പേര്. ഈ അക്കൗണ്ട് വഴി മനീഷിൻ്റെ പല സുഹൃത്തുക്കളെയും ഞങ്ങൾ ബന്ധപ്പെടാൻ ശ്രമിച്ചു. അഹമ്മദാബാദിൽ റെയിൽവേ അറ്റകുറ്റപ്പണി നടത്തുന്ന ഒരു സ്വകാര്യ കമ്പനിയിലാണ് മനീഷ് ജോലി ചെയ്യുന്നതെന്ന് സുഹൃത്തുക്കളിൽ ഒരാൾ സ്ഥിരീകരിച്ചു. ബീഹാറിലെ അരാ ജില്ലയിലുള്ള ഒരു ഗ്രാമത്തിലാണ് മനീഷ് താമസിക്കുന്നതെന്നും സുഹൃത്ത് വ്യക്തമാക്കി. വൈറൽ വീഡിയോയിൽ മുഖം കാണുന്നില്ലെങ്കിലും അത് തൻ്റെ സുഹൃത്ത് മനീഷ് ആണെന്ന് തിരിച്ചറിയാൻ കഴിയുന്നുണ്ടെന്നും അഹമ്മദാബാദിൽ വന്ദേ ഭാരത് ട്രെയിനിൻ്റെ തകർന്ന ചില്ലുകൾ മാറ്റിസ്ഥാപിക്കുന്ന ജോലിയാണ് മനീഷ് ചെയ്ത് വരുന്നതെന്നും സുഹൃത്ത് പറഞ്ഞു. വൈറൽ വീഡിയോയിലെ സംഭവം നടന്നത് എവിടെയാണെന്നും ഇയാൾ ആരാണെന്നുമുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് റെയിൽവേ അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ മനീഷിനെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളുമായി ഞങ്ങൾ വീണ്ടും ബന്ധപ്പെട്ടപ്പോൾ, സംഭവം നടന്നത് അഹമ്മദാബാദിൽ ആണെന്ന് രണ്ട് മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. കംകാരിയയിലെ ഇൻ്റഗ്രേറ്റഡ് കോച്ചിംഗ് ഡിപ്പോയിൽ വച്ച് അഹമ്മദാബാദ്-മുംബൈ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ പരിശോധിക്കുന്നതിനിടെ എടുത്തതാണ് ഈ വീഡിയോയെന്ന് അദ്ദേഹം പറഞ്ഞു. ഈ വീഡിയോ ആറ് ദിവസം മുമ്പുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. ജനൽ ചില്ലുകൾ മാറ്റിസ്ഥാപിക്കുന്നതിനായിട്ടാണ് അവ ചുറ്റിക ഉപയോഗിച്ച് പൂർണമായും തകർക്കുന്നതെന്നും റെയിൽവേ അധികൃതർ പറഞ്ഞു. റെയിൽവേയുമായി കരാറുള്ള കമ്പനിയിലെ ജീവനക്കാരനായ മനീഷ് കുമാർ ഗുപ്ത എന്നയാളാണ് വീഡിയോയിലുള്ളതെന്നും റെയിൽവേ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. മനീഷ് തന്നെ ഈ വീഡിയോ നേരത്തെ ഷെയർ ചെയ്തിരുന്നെങ്കിലും മറ്റൊരു രീതിയിൽ വൈറലായതോടെ തൻ്റെ അക്കൗണ്ടിൽ നിന്ന് ഡിലീറ്റ് ചെയ്യുകയായിരുന്നു. മനീഷ് ഗുപ്തയുമായും ഞങ്ങൾ സംസാരിച്ചു. വീഡിയോയിലുള്ളത് താനാണെന്ന് അദ്ദേഹം സമ്മതിച്ചു. എന്നാൽ ഇതേക്കുറിച്ച് സംസാരിക്കരുതെന്ന് ഉദ്യോഗസ്ഥർ വിലക്കിയതായും അദ്ദേഹം പറഞ്ഞു. ലഭ്യമായ വിവരങ്ങളിൽ നിന്നും മുസ്ലിം ജിഹാദി വന്ദേ ഭാരത് എക്പ്രസിന്റെ ചില്ല് തകർക്കുന്നു എന്ന രീതിയിൽ പ്രചരിക്കുന്നത് മെയിന്റനൻസ് യാഡിൽ വച്ച് ട്രെയിനിന്റെ ചില്ല് മാറ്റുന്ന മനീഷ് ഗുപ്തയുടെ വീഡിയോയാണെന്ന് വ്യക്തമായി. ഇൻപുട്ട്: സത്യം തിവാരി, ഡൽഹി. മുസ്ലിം ജിഹാദി വന്ദേ ഭാരത് എക്സ്പ്രസിന്റെ ചില്ലുകൾ തകർക്കുന്ന വീഡിയോ. അഹമ്മദാബാദ് റെയിവേ മെയിന്റനൻസ് യാഡിൽ വച്ച് വന്ദേ ഭാരത് എക്സ്പ്രസിന്റെ പൊട്ടിയ ചില്ല് മാറ്റുന്ന ദൃശ്യമാണിത്. മനീഷ് ഗുപ്തയെന്നയാളാണ് വീഡിയോയിലുള്ളത്.
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • English
schema:itemReviewed
Faceted Search & Find service v1.16.115 as of Oct 09 2023


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data] Valid XHTML + RDFa
OpenLink Virtuoso version 07.20.3238 as of Jul 16 2024, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 2 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2025 OpenLink Software