About: http://data.cimple.eu/claim-review/9e0af65cb4e60af04ff8327deb44fca366d450ebaf1b4d0dabf9567f     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • ഇടക്കാല സർക്കാർ അധികാരത്തിൽ വന്നെങ്കിലും ബംഗ്ലദേശിൽ സംഘർഷഭരിതമായ അന്തരീക്ഷം തുടരുകയാണ്. ഹിന്ദുക്കൾ അടക്കമുള്ള ന്യൂനപക്ഷങ്ങൾക്കെതിരെ രാജ്യത്ത് അക്രമങ്ങൾ നടക്കുന്നതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ഇതിനിടെ ഹിന്ദു സ്ത്രീയ്ക്കെതിരായ ആക്രമണം എന്ന രീതിയിൽ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. "പ്രശ്നം നടന്നുകൊണ്ടിരിക്കുമ്പോൾ വീഡിയോ എടുത്തതിന് ഹിന്ദു പെൺകുട്ടിയെ ചെയ്യുന്നത് നോക്കൂ കറുത്ത ചാക്കിനുള്ളിൽ കറുത്ത മനസ്സുമായി വെറിപിടിച്ച് നമ്മുടെ ഇടയിലും അവർ നടപ്പുണ്ട് അവസരം കാത്ത് 👇👇" എന്ന തലകെട്ടോടെ പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ കാണാം. എന്നാൽ, പ്രചാരത്തിലുള്ള പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേയുടെ അന്വേഷണത്തിൽ കണ്ടെത്തി. വീഡിയോയിൽ അക്രമത്തിനിരയാകുന്ന സ്ത്രീ മുസ്ലിമാണ്. ഫേസ്ബുക്ക് പോസ്റ്റിന്റെ ആർക്കൈവ് ചെയ്ത ലിങ്ക്. അന്വേഷണം വൈറൽ വീഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ സമാന വീഡിയോ ആഗസ്റ്റ് 8ന് എവരി 10 എന്ന പേരിലുള്ള യൂട്യൂബ് ചാനലിൽ പങ്കുവച്ചിരിക്കുന്നതായി കണ്ടെത്തി. ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിൻ്റെ വിദ്യാർത്ഥി വിഭാഗമായ ഛത്ര ലീഗിൻ്റെ നേതാവാണ് ഈ സ്ത്രീ എന്ന ബംഗാളി ഭാഷയിലുള്ള അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ ചുവടെ കാണാം. തുടർന്ന് ഇന്ത്യാ ടുഡേ ബാംഗ്ല ടീമിന്റെ സഹായത്തോടെ നടത്തിയ കീവേഡ് സെർച്ചിൽ ഈ സ്ത്രീയുടെ പേഴ്സിലുണ്ടായിരുന്ന സാധനങ്ങൾ തുറന്ന് കാണിക്കുന്ന മറ്റൊരു വീഡിയോ കണ്ടെത്തി. ഉപജില്ല പരിഷത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു തിരിച്ചറിയൽ കാർഡും പേഴ്സിൽ നിന്നുമെടുത്ത് ഉയർത്തി കാണിക്കുന്നുണ്ട്. മർദ്ദനമേറ്റ സ്ത്രീ തെരഞ്ഞെടുപ്പിൽ പോളിങ് ഏജൻ്റായി പ്രവർത്തിച്ചതിന്റെ തിരിച്ചറിയൽ കാർഡാണ് ഇത്. ബംഗാളി ഭാഷയിലുള്ള കാർഡിൽ അഫ്സാന ഇബാദ് എന്നാണ് സ്ത്രീയുടെ പേര് എഴുതിയിരിക്കുന്നത്. കറുത്ത തട്ടം ധരിച്ച ചിത്രവും ഇതിലുണ്ട്. ഐഡി കാർഡിന്റെ ചിത്രം ചുവടെ കാണാം. തുടർന്ന് ധാക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാക്റ്റ് ചെക്കറായ തൻവീർ മഹതാബ് അബിറുമായി ഞങ്ങളുടെ ടീം ഫോണിൽ ബന്ധപ്പെട്ടു. ഈ വീഡിയോ ഹിന്ദു സ്ത്രീയെ അക്രമിക്കുന്നതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. "ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് അധികാര ദുർവിനിയോഗം നടത്തിയവരാണ് എന്ന് ആരോപിച്ചാണ് സ്ത്രീയെ ആക്രമിച്ചത്. ഛത്ര ലീഗ് നേതാവാണ് ഇവർ. ഹസീന രാജ്യം വിട്ടതിന് പിന്നാലെയാണ് പ്രതിഷേധക്കാർ സ്ത്രീയെ അക്രമിച്ചത്" അദ്ദേഹം വ്യക്തമാക്കി. ബംഗ്ലാദേശിൽ പലയിടങ്ങളിലായി ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണങ്ങളുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഇതിനെതിരെ ന്യൂനപക്ഷങ്ങൾ വലിയ തോതിലുള്ള പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു. ബംഗ്ലാദേശിന്റെ ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനസ് ആക്രമണങ്ങൾക്കെതിരെ രംഗത്തെത്തിയിരുന്നു. ഇത് സംബന്ധിച്ച് എൻഡിടിവി പ്രസിദ്ധീകരിച്ച വാർത്ത ഇവിടെ വായിക്കാം. ലഭ്യമായ വിവരങ്ങളിൽ നിന്നും ബംഗ്ലാദേശിൽ ഹിന്ദു പെൺകുട്ടിക്ക് നേരെ നടന്ന അക്രമം എന്ന രീതിയിൽ പ്രചരിക്കുന്നത് ഛത്ര ലീഗിൻ്റെ നേതാവും മുസ്ലിം മതസ്ഥയുമായ അഫ്സാന ഇബാദിനെതിരെ നടന്ന അക്രമത്തിന്റെ ദൃശ്യമാണെന്ന് വ്യക്തമായി. ഇൻപുട്ട്: റിദ്ധിഷ് ദത്ത, കൊൽക്കത്ത ബംഗ്ലാദേശിൽ ഹിന്ദു പെൺകുട്ടിയെ മർദ്ദിക്കുന്ന വീഡിയോ. വീഡിയോയിലുള്ളത് ഹിന്ദു പെൺകുട്ടിയല്ല. ബംഗ്ലാദേശിലെ ഛത്ര ലീഗിൻ്റെ നേതാവും മുസ്ലിം മതസ്ഥയുമായ അഫ്സാന ഇബാദിനെ മർദ്ദിക്കുന്ന വീഡിയോയാണ് ഇത്.
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • English
schema:itemReviewed
Faceted Search & Find service v1.16.115 as of Oct 09 2023


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data] Valid XHTML + RDFa
OpenLink Virtuoso version 07.20.3238 as of Jul 16 2024, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 2 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2025 OpenLink Software