About: http://data.cimple.eu/claim-review/c7128483efcd1716708f32abf2e21e36682b36c028783e40c0a01cbc     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി ജെഎസ് സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ചർച്ചകൾ ചൂട് പിടിക്കുകയാണ്. ഇതുവരെ കേസിൽ 18 പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനിടെ അറസ്റ്റിലായവരിൽ കെഎസ്യു പ്രവർത്തകരും ഉണ്ടെന്ന രീതിയിൽ ഒരു വാർത്താ കാർഡ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഏഷ്യാനെറ്റ് ന്യൂസിന്റെ ലോഗോയും ഈ കാർഡിൽ കാണാം. "ആയതിനാൽ ഇന്ന് വൈകിട്ട് നടത്താനിരുന്ന പന്തംകൊളുത്തി പ്രകടനം കേശൂ മാറ്റി വച്ചിരിക്കുന്നു..........‼️" എന്ന തലകെട്ടോടെ പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ കാണാം. എന്നാൽ, പ്രചാരത്തിലുള്ള വാർത്താ കാർഡ് വ്യാജമാണെന്ന് ഇന്ത്യാ ടുഡേയുടെ അന്വേഷണത്തിൽ കണ്ടെത്തി. ഇത്തരമൊരു കാർഡ് പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണം പ്രചാരത്തിലുള്ള ന്യൂസ് കാർഡ് വിശദമായി പരിശോധിച്ചപ്പോൾ ഇതിൽ "പ്രതികളിൽ കെഎസ്യു പ്രവർത്തകരും" എന്നെഴുതിയ ഭാഗം അല്പം മങ്ങിയിട്ടാണുള്ളതെന്ന് വ്യക്തമായി. ഇത്തരമൊരു കാർഡ് പ്രസിദ്ധീകരിച്ചിട്ടുണ്ടോ എന്നറിയാനായി ഞങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന്റെ സോഷ്യൽ മീഡിയ പേജുകൾ പരിശോധിച്ചു. വൈറൽ പോസ്റ്റുകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ന്യൂസ് കാർഡ് കണ്ടെത്താനായില്ലെങ്കിലും ഈ കാർഡ് വ്യാജമാണ് എന്ന രീതിയിലുള്ള മറ്റൊരു വാർത്ത ലഭ്യമായി. പ്രചരിക്കുന്ന കാർഡ് വ്യാജമാണ് എന്ന് വ്യക്തമാക്കിയുള്ള ഏഷ്യാനെറ്റ് ന്യൂസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ കാണാം. ഏഷ്യാനെറ്റ് ന്യൂസിന്റെ പേരില് പ്രചരിക്കുന്ന കാര്ഡ് വ്യാജമാണെന്ന് വിശദമാക്കുന്ന വാർത്തയും ലഭ്യമായിട്ടുണ്ട്. സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിൽ കെഎസ്യു പ്രവര്ത്തകരുമുണ്ട് എന്ന രീതിയിൽ ഏഷ്യാനെറ്റ് ന്യൂസ് വാർത്ത നൽകിയിട്ടില്ലെന്നും ഇത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത മറ്റൊരു വാർത്താ കാർഡ് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതാണെന്നും ഏഷ്യാനെറ്റ് ന്യൂസ് വിശദീകരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് പ്രസിദ്ധീകരിച്ച ലേഖനം ഇവിടെ വായിക്കാം. ഏഷ്യാനെറ്റ് ന്യൂസ് ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്ത 'സിദ്ധാർത്ഥന്റെ മരണം, 19 പേർക്ക് 3 വർഷത്തേക്ക് പഠന വിലക്ക്' എന്നെഴുതിയ വാർത്താ കാർഡിലെ '19 പേർക്ക് 3 വർഷത്തേക്ക് പഠന വിലക്ക്' എന്ന ഭാഗം മാറ്റിയാണ് പകരം 'പ്രതികളിൽ കെ എസ് യു പ്രവർത്തകരും' എന്ന് ചേർത്തത്. ഈ രണ്ട് കാർഡുകളുടെയും താരതമ്യം ചുവടെ കാണാം. സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിൽ കെഎസ്യു പ്രവർത്തകരുള്ളതായി റിപ്പോർട്ടുകളൊന്നും ഇല്ല. ഫെബ്രുവരി 18നാണ് പൂക്കോട് വെറ്ററിനറി കോളേജിലെ ഹോസ്റ്റലിലുള്ള ബാത്ത്റൂമിൽ നെടുമങ്ങാട് സ്വദേശിയായ സിദ്ധാർത്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടാം വർഷ വെറ്റിനറി സയൻസ് ബിരുദ വിദ്യാർത്ഥിയായിരുന്നു സിദ്ധാർത്ഥൻ. മൂന്ന് ദിവസത്തോളം തുടർച്ചയായി സിദ്ധാർത്ഥന് പീഡനം നേരിടേണ്ടി വന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കേസിൽ ഇതുവരെ 18 പ്രതികളാണ് അറസ്റ്റിലായത്. ഇത് സംബന്ധിച്ച് ഇന്ത്യാ ടുഡേ മലയാളം പ്രസിദ്ധീകരിച്ച വാർത്ത ഇവിടെ വായിക്കാം. ലഭ്യമായ വിവരങ്ങളിൽ നിന്നും സിദ്ധാർത്ഥൻ കേസിൽ അറസ്റ്റിലായവരിൽ കെഎസ്യു പ്രവർത്തകരുമുണ്ടെന്ന രീതിയിൽ പ്രചരിക്കുന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ പേരിലുള്ള വാർത്താ കാർഡ് വ്യാജമാണെന്ന് വ്യക്തമായി. സിദ്ധാർത്ഥൻ കേസിൽ അറസ്റ്റിലായവരിൽ കെഎസ്യു പ്രവർത്തകരുമുണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് വാർത്ത കാർഡ്. പ്രചരിക്കുന്ന വാർത്താ കാർഡ് വ്യാജമാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് വ്യക്തമാക്കിയിട്ടുണ്ട്. മറ്റൊരു വാർത്താ കാർഡിനെ എഡിറ്റ് ചെയ്താണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • English
schema:itemReviewed
Faceted Search & Find service v1.16.115 as of Oct 09 2023


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data] Valid XHTML + RDFa
OpenLink Virtuoso version 07.20.3238 as of Jul 16 2024, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 2 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2025 OpenLink Software