About: http://data.cimple.eu/claim-review/e95f0115f1c82556d8cf6cc93f0286f7369129f3c3e026b93ff19bdd     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • വയനാട് ഉരുൾപ്പൊട്ടലിന് പിന്നാലെ രാഷ്ട്രീയ വിവാദങ്ങൾ ശക്തമാവുകയാണ്. ഇതിനിടെ ദുരിതാശ്വാസ ക്യാമ്പിൽ നിന്നും ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ അരി കടത്തുന്നു എന്ന രീതിയിൽ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. രാത്രിയിൽ ദുരിതാശ്വാസ ക്യാമ്പിൽ നിന്നും അരി കടത്താൻ വന്ന ആളുകളെ പൊതുജനം കൈകാര്യം ചെയ്തുവെന്ന തലകെട്ടോടെയാണ് ഈ വീഡിയോ പ്രചരിക്കുന്നത്. "കാമറേഡ് 🤭🤭👇 ചകാക്കള് വീണ്ടും പഴയപരിപാടി. രാത്രി ലൈറ്റ് ഓഫ് ചെയ്ത് ദുരിതാശ്വാസ ക്യാമ്പിൽ നിന്നും അരി കടത്തി കൊണ്ടു പോകാ൯ വന്ന ലോക്കൽ സെക്രട്ടറി ഷാജിയേ അടക്കം പൊതുജനം നല്ല പൂശു പൂശി വിട്ടിട്ടുണ്ട് .... കണ്ണിൽ ചോരയില്ലാത്ത ഉളുപ്പില്ലാത്ത വ൪ഗം... ഇനിയിപ്പോ ന്യായീകരണ ക്യാപ്പ്സ്യൂളൂമായി അന്തം കമ്മികളിറങ്ങും." എന്ന കുറിപ്പോടെ പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ കാണാം. എന്നാൽ, പ്രചാരത്തിലുള്ള വീഡിയോ വയനാട് ദുരന്തവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ ക്യാമ്പിൽ നിന്നുള്ളതല്ലെന്ന് ഇന്ത്യാ ടുഡേയുടെ അന്വേഷണത്തിൽ കണ്ടെത്തി. 2018ലെ പ്രളയ സമയത്ത് പരുമല ദുരിതാശ്വാസ ക്യാമ്പിലുണ്ടായ സംഭവമാണ് ഇത്. ഫേസ്ബുക്ക് പോസ്റ്റിന്റെ ആർക്കൈവ് ചെയ്ത ലിങ്ക്. അന്വേഷണം വൈറൽ വീഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ഇതിൽ പരുമല സിപിഎം ലോക്കൽ കമ്മറ്റി സെക്രട്ടറിയുടെ നേതൃത്വത്തിൽ അരി കടത്താൻ ശ്രമിച്ചുവെന്ന് ഒരാൾ പറയുന്നതായി ശ്രദ്ധയിൽപ്പെട്ടു. പരുമല പത്തനംതിട്ട ജില്ലയിലെ ഒരു പ്രദേശമാണ്. ഈ സൂചനയുടെ അടിസ്ഥാനത്തിൽ കീവേഡ് സെർച്ച് നടത്തിയപ്പോൾ "ദുരിതാശ്വാസ ക്യാമ്പിൽനിന്ന് സാധനങ്ങൾ കടത്താൻ ശ്രമം, പിന്നിൽ സി.പി.എം ലോക്കൽ സെക്രട്ടറിയെന്ന് ആരോപണം" എന്ന തലകെട്ടിൽ മലയാളം ന്യൂസ് എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വാർത്ത ലഭ്യമായി. 2018 ആഗസ്റ്റ് 23ന് പ്രസിദ്ധീകരിച്ച ഈ വാർത്തയിൽ പരുമല സെമിനാരിയിലെ ദുരിതാശ്വാസ ക്യാമ്പിൽ നിന്നും അരി കടത്താൻ ശ്രമിച്ച രണ്ടുപേരെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചുവെന്ന് വ്യക്തമാക്കുന്നുണ്ട്. ഈ വാർത്തയുടെ സ്ക്രീൻഷോട്ട് ചുവടെ കാണാം. സിപിഎം ഏരിയ സെക്രട്ടറിയുടെ നിർദ്ദേശപ്രകാരമാണ് സാധനങ്ങൾ കൊണ്ടുപോകാൻ വന്നതെന്ന് അരികടത്തലിനിടെ പിടിയിലായ വാഹനത്തിന്റെ ഡ്രൈവർമാർ പറഞ്ഞതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഈ വാർത്തയ്ക്കൊപ്പം ഒരു യൂട്യൂബ് വീഡിയോ കൂടി ചേർത്തിട്ടുണ്ട്. 2018 ആഗസ്റ്റ് 23ന് തന്നെ യൂട്യൂബിൽ അപ്ലോഡ് ചെയ്തിരിക്കുന്ന ഈ വീഡിയോയുടെ കുറച്ച് ഭാഗമാണ് വൈറൽ വീഡിയോയിലുള്ളതെന്ന് പരിശോധനയിൽ വ്യക്തമായി. 2018 ആഗസ്റ്റ് 23ന് തന്നെയാണ് വീഡിയോയും മലയാളം ന്യൂസ് ഡെയ്ലി എന്ന യൂട്യൂബ് ചാനലിൽ പങ്കുവച്ചിരിക്കുന്നത്. 57.48 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലെ ആദ്യത്തെ ഒരു മിനിറ്റിന് ശേഷമുള്ള ഭാഗമാണ് വൈറൽ വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്നത്. വീഡിയോ ചുവടെ കാണാം. 2018ലെ പ്രളയ സമയത്താണ് പരുമല പള്ളിയുടെ സെമിനാരിയിൽ ദുരിതാശ്വാസ ക്യാമ്പ് സംഘടിപ്പിച്ചത്. കാതോലിക്ക ബാവ തിരുമേനി പരുമല സെമിനാരിയിൽ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചതിന്റെ വീഡിയോ 2018 ആഗസ്റ്റ് 21ന് ജോർജിയൻ ടിവി എന്ന ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്. ക്യാമ്പിലെ അരി കടത്തലുമായി ബന്ധപ്പെട്ട വീഡിയോ റിവൈവിങ് കേരള എന്ന ഫേസ്ബുക്ക് പേജിലും 2018 ആഗസ്റ്റ് 24ന് പോസ്റ്റ് ചെയ്തിട്ടുണ്ട്. ലഭ്യമായ വിവരങ്ങളിൽ നിന്നും പ്രചാരത്തിലുള്ള വീഡിയോ അടുത്തിടെ നടന്ന സംഭവത്തിന്റേതല്ലെന്നും 2018ലെ പ്രളയ ദുരിതാശ്വാസ ക്യാമ്പിൽ നിന്നുള്ളതാണെന്നും വ്യക്തമായി. അടുത്തിടെ ദുരിതാശ്വാസ ക്യാമ്പിൽ നിന്നും അരി കടത്തിയവരെ പിടികൂടിയ ദൃശ്യം. 2018 ആഗസ്റ്റ് മാസത്തിലെ പ്രളയ സമയത്ത് പരുമല പള്ളി സെമിനാരിയിലെ ദുരിതാശ്വാസ ക്യാമ്പിൽ നിന്നും പകർത്തിയ ദൃശ്യമാണിത്.
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • English
schema:itemReviewed
Faceted Search & Find service v1.16.115 as of Oct 09 2023


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data] Valid XHTML + RDFa
OpenLink Virtuoso version 07.20.3238 as of Jul 16 2024, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 2 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2025 OpenLink Software