About: http://data.cimple.eu/claim-review/b2d992c66703dc042472d36fb905ea0ffa90751eeec91be396c67096     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • കേരളത്തിൽ എതിർചേരികളിൽ ആണെങ്കിലും തമിഴ്നാട്ടിൽ മുസ്ലിം ലീഗും കമ്മ്യൂണിസ്റ്റ് പാർട്ടികളും ഡിഎംകെ നയിക്കുന്ന മുന്നണിയിലെ സഖ്യകക്ഷികളാണ്. ഫെബ്രുവരിയിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഡിഎംകെ മുന്നണി വലിയ വിജയം സ്വന്തമാക്കിയിരുന്നു. എങ്കിലും പരസ്പരമുള്ള ചെളിവാരിയെറിയൽ സിപിഎം-ലീഗ് അണികൾക്കിടയിൽ സജീവമാണ്. ലീഗിന് കാര്യമായ നേട്ടം തെരഞ്ഞെടുപ്പിൽ നേടാനായില്ല എന്ന് സിപിഎം സൈബർ വിങ് ആരോപിക്കുമ്പോൾ നൂറിലധികം സീറ്റ് ലഭിച്ചു എന്ന മുസ്ലിം ലീഗ് അനുയായികളും അവകാശപ്പെടുകയുണ്ടായി. 133 സീറ്റിൽ മത്സരിച്ച മുസ്ലിം ലീഗ് നൂറിലധികം സീറ്റുകൾ നേടി എന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റ് ഏറെപ്പേർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. അത്തരമൊരു പോസ്റ്റ് ചുവടെ കാണാം. ഇന്ത്യാ ടുഡേ ആന്റി ഫേക്ക് ന്യൂസ് വാർ റൂം (AFWA) നടത്തിയ അന്വേഷണത്തിൽ പോസ്റ്റിലെ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. തമിഴ്നാട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ ലഭ്യാമായ വിവരങ്ങൾ പ്രകാരം ആകെ 41 സീറ്റുകളാണ് മുസ്ലിം ലീഗിന് നേടാനായത്. AFWA അന്വേഷണം തമിഴ്നാട്ടിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം വന്നത് 22നാണ്. ഡിഎംകെയോടൊപ്പമുള്ള കോണ്ഗ്രസ്, സിപിഎം, മുസ്ലീം ലീഗ് അടക്കമുള്ള പാര്ട്ടികള്ക്കും താരതമ്യേന മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിരുന്നു. ഞങ്ങൾ നടത്തിയ തിരച്ചിലിൽ ഫെബ്രുവരി 23 ന് പ്രസിദ്ധീകരിച്ച മാധ്യമ റിപ്പോർട്ടുകൾ കണ്ടെത്താനായി. മീഡിയവൺ റിപ്പോർട്ട് പ്രകാരം മുസ്ലിം ലീഗിന് 41സീറ്റുകളാണ് ലഭിച്ചത്. സിപിഎമ്മിന് നേടാനായത് 166 സീറ്റുകളാണ്. കോണ്ഗ്രസ്-592, ബിജെപി-308, സപിഐ-58 എന്നിങ്ങനെയാണ് മറ്റ് പാര്ട്ടികള്ക്ക് നേടാനായ വോട്ടുകളുടെ എണ്ണം. ഈ പട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ നൽകിയിരിക്കുന്നത് താഴെ കാണാം. സിപിഎമ്മിന് തിരഞ്ഞെടുപ്പില് 400 സീറ്റുകളില് വിജയം നേടാനാനായി എന്ന വ്യാജപ്രചാരണം ഇന്ത്യാ ടുഡേ പരിശോധിച്ചിരുന്നു. ഈ റിപ്പോർട്ട് ഇവിടെ വായിക്കാം. തുടർന്ന് ലീഗിന്റെ പ്രകടനവും വെബ്സൈറ്റിൽ ഞങ്ങൾ പരിശോധിച്ചു. ഇതിൽനിന്നും കോര്പ്പറേഷന്-6, മുനിസിപ്പാലിറ്റി-23, പഞ്ചായത്ത്-12 എന്നിങ്ങനെയാണ് ലീഗിന്റെ സീറ്റ് നിലയെന്ന് കണ്ടെത്താനായി. ഈ പട്ടിക മീഡിയവൺ അടക്കമുള്ള മാധ്യമങ്ങളിലെ റിപ്പോർട്ടുമായി പൊരുത്തപ്പെടുന്നുണ്ട്. എന്നാൽ മുസ്ലിം ലീഗ് തമിഴ്നാട് ഘടകത്തിന്റെ പേരിലുള്ള ഫേസ്ബുക്ക് പേജ് നോക്കിയപ്പോൾ ആകെ 44 വിജയികൾ ഉള്ളതായി കാണിക്കുന്നുണ്ട്. വിജയിച്ച കോർപ്പറേഷൻ കൗൺസിലർമാരുടെ എണ്ണത്തിൽ മാറ്റമില്ലെങ്കിലും മുനിസിപ്പാലിറ്റിയിലും പഞ്ചായത്തിലും നേടിയ വിജയത്തിൽ നേരിയ വ്യത്യാസം ഈ ലിസ്റ്റിൽ കാണാം. വിജയികളുടെ ചിത്രങ്ങൾ അടക്കം മുസ്ലിം ലീഗിൻറെ തമിഴ്നാട് ഘടകത്തിന് ഫേസ്ബുക്ക് പേജിൽ നൽകിയ പോസ്റ്റ് താഴെ കാണാം. എതിരില്ലാതെ വിജയിച്ചവരുടെ വിവരങ്ങൾ ചേർത്തത്തോ, പട്ടികയിൽ വന്ന പിശകോ ആവാം ഈ മാറ്റത്തിനുണ്ടായ കാരണം. തുടർന്നുള്ള തിരച്ചിലിൽ ഫെബ്രുവരി 7 പാർട്ടി മത്സരിക്കുന്ന സീറ്റുകളുടെ വിവരം ഇതേ പേജിൽ നൽകിയിട്ടുള്ളതായി കാണാൻ സാധിച്ചു. 13,77,45 എന്ന നിലയിലാണ് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം ഈ പോസ്റ്റിൽ നൽകിയിരിക്കുന്നത്. ഈ പട്ടികയും പോസ്റ്റിൽ പറയുന്ന സീറ്റുകളുടെ എണ്ണവുമായി നേരിയ വ്യത്യാസം ഉള്ളതായി മനസ്സിലാക്കാൻ സാധിക്കും. ലഭ്യമായ വിവരങ്ങളില് നിന്ന് തമിഴ്നാട്ടില് മുസ്ലിം ലീഗ് നൂറിലധികം സീറ്റുകളില് വിജയിച്ചു എന്ന പ്രചാരണം തെറ്റാണെന്ന് വ്യക്തമായി. തമിഴ്നാട്ടിലെ തദ്ദേശ തിരഞ്ഞെടുപ്പില് നൂറിലധികം സീറ്റുകളിൽ വിജയിച്ച് IUML. 2022 ഫെബ്രുവരി 19ന് തമിഴ്നാട്ടില് നടന്ന തദ്ദേശ തിരഞ്ഞെടുപ്പില് 41 സീറ്റുകളിലാണ് IUML വിജയിച്ചത്.
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • English
schema:itemReviewed
Faceted Search & Find service v1.16.115 as of Oct 09 2023


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data] Valid XHTML + RDFa
OpenLink Virtuoso version 07.20.3238 as of Jul 16 2024, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 11 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2025 OpenLink Software