About: http://data.cimple.eu/claim-review/ca755dc1619f8b8d638ad5ebf7ff80fcdd7aaff78d8e3c71d86e4571     Goto   Sponge   NotDistinct   Permalink

An Entity of Type : schema:ClaimReview, within Data Space : data.cimple.eu associated with source document(s)

AttributesValues
rdf:type
http://data.cimple...lizedReviewRating
schema:url
schema:text
  • കേരളത്തിൽ വൈദ്യുതി നിരക്ക് വർധിപ്പിച്ചതിനെതിരെ പ്രതിപക്ഷം കടുത്ത വിമർശനമാണ് ഉന്നയിച്ചത്. ഇപ്പോഴിതാ വൈദ്യുതി നിരക്ക് വർധിപ്പിച്ചതിന് കെഎസ്ഇബി ലൈൻമാന്മാരെ ഗൃഹനാഥൻ മർദ്ദിക്കുന്നു എന്ന രീതിയിൽ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. "കറന്റ് ചാർജ്ജ് കൂട്ടിയ പിണറായിക്ക് കിട്ടേണ്ടത്, പാവം ലൈൻമാൻമാർക്ക് കിട്ടി" എന്ന തലകെട്ടോടെ പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ കാണാം. എന്നാൽ, പ്രചാരത്തിലുള്ള വീഡിയോയ്ക്ക് വൈദ്യുതി നിരക്ക് വർധനയുമായി ബന്ധമില്ലെന്ന് ഇന്ത്യാ ടുഡേയുടെ അന്വേഷണത്തിൽ കണ്ടെത്തി. ഇത് 2024 സെപ്റ്റംബറിൽ നടന്ന സംഭവമാണ്. ഫേസ്ബുക്ക് പോസ്റ്റിന്റെ ആർക്കൈവ് ചെയ്ത ലിങ്ക്. അന്വേഷണം വൈറൽ വീഡിയോയിൽ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ നടത്തിയ കീവേഡ് സെർച്ചിലൂടെ വീഡിയോയുമായി ബന്ധപ്പെട്ട വാർത്തകൾ ലഭ്യമായി. 2024 സെപ്റ്റംബർ 10ന് ഏഷ്യാനെറ്റ് ന്യൂസ് പ്രസിദ്ധീകരിച്ച വാർത്തയിൽ ബിൽ കുടിശിക വരുത്തിയ വീട്ടിലെ വൈദ്യുതി വിച്ഛേദിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാരെയാണ് വീട്ടുടമസ്ഥൻ മർദ്ദിച്ചതെന്ന് വ്യക്തമാക്കുന്നുണ്ട്. എറണാകുളം പനങ്ങാടാണ് സംഭവം നടന്നതെന്നും ലൈൻമാന്മാരെ മർദ്ദിച്ച ജെനിയെന്നയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. വൈറൽ വീഡിയോയിൽ മർദ്ദനം നടത്തുന്നയാളുടെ ചിത്രവും റിപ്പോർട്ടിൽ നൽകിയിട്ടുണ്ട്. ഈ റിപ്പോർട്ടിന്റെ സ്ക്രീൻഷോട്ട് ചുവടെ കാണാം. സെപ്റ്റംബർ 10ന് ഉച്ചയ്ക്ക് 12.30നാണ് വീഡിയോയിൽ കാണുന്ന സംഭവം നടന്നതെന്ന് ന്യൂസ് 18 മലയാളം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലൈൻമാൻ കുഞ്ഞി കുട്ടൻ, രോഹിത് എന്നിവർക്കാണ് മർദ്ദനമേറ്റതെന്നും റിപ്പോർട്ടിൽ പറയുന്നു. ബിൽ കുടിശിക വരുത്തിയതിനെ തുടർന്ന് വൈദ്യുതി വിച്ഛേദിക്കാൻ എത്തിയതായിരുന്നു ജീവനക്കാരെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഈ റിപ്പോർട്ട് ഇവിടെ വായിക്കാം. പനങ്ങാട് കെഎസ്ഇബി ജീവനക്കാരെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട വാർത്ത ജനം ടിവി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ റിപ്പോർട്ടിൽ ഉപയോഗിച്ചിരിക്കുന്നത് സംഭവത്തിന്റെ മറ്റൊരു ആംഗിളിൽ നിന്നുള്ള ദൃശ്യമാണ്. 'ബിൽ അടച്ചില്ല, വൈദ്യുതി വിച്ഛേദിക്കാനെത്തിയ KSEB ജീവനക്കാർക്ക് മർദനം' എന്ന തലകെട്ടോടെ ജനം ടിവി യൂട്യൂബിൽ പങ്കുവച്ച വാർത്ത വീഡിയോ ചുവടെ കാണാം. കേരളത്തിൽ വൈദ്യുതി നിരക്ക് വർധിപ്പിച്ചതുമായി ബന്ധപ്പെട്ട വാർത്തകളും ഞങ്ങൾ പരിശോധിച്ചു. 'സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു; ഇന്നലെ മുതൽ പ്രാബല്യത്തിൽ' എന്ന തലകെട്ടോടെ മനോരമ ഓൺലൈൻ പ്രസിദ്ധീകരിച്ച വാർത്തയിൽ ഡിസംബർ 5 മുതലാണ് പുതുക്കിയ വൈദ്യുതി നിരക്ക് പ്രാബല്യത്തിൽ വന്നതെന്ന് വ്യക്തമാക്കുന്നുണ്ട്. ഈ വാർത്ത ഇവിടെ വായിക്കാം. യൂണിറ്റിന് 16 പൈസയാണ് ഡിസംബർ 5 മുതൽ വർധിപ്പിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ മാതൃഭൂമി ഓൺലൈൻ, റിപ്പോർട്ടർ ഓൺലൈൻ, മീഡിയവൺ ഓൺലൈൻ, ദി ഹിന്ദു എന്നീ മാധ്യമങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വൈറൽ വീഡിയോയിൽ കാണുന്ന സംഭവം നടന്നത് 2024 സെപ്റ്റംബർ 10നാണ്. കേരളത്തിലെ വൈദ്യുതി നിരക്ക് വർധനവ് പ്രാബല്യത്തിൽ വന്നത് 2024 ഡിസംബർ 5നാണ്. ലഭ്യമായ വിവരങ്ങളിൽ നിന്നും കെഎസ്ഇബി ജീവനക്കാരെ മർദ്ദിച്ച സംഭവത്തിന് വൈദ്യുതി നിരക്ക് വർധനയുമായി ബന്ധമില്ലെന്ന് വ്യക്തമായി. വൈദ്യുതി നിരക്ക് വർധിപ്പിച്ചതിന് കെഎസ്ഇബി ജീവനക്കാർക്ക് മർദ്ദനം. 2024 സെപ്റ്റംബർ 10ന് ബിൽ അടയ്ക്കാത്ത വീട്ടിലെ വൈദ്യുതി വിച്ഛേദിക്കാൻ എത്തിയ ജീവനക്കാരെ വീട്ടുടമസ്ഥൻ മർദ്ദിക്കുന്ന ദൃശ്യമാണിത്. ഈ സംഭവത്തിന് 2024 ഡിസംബർ 5ന് പ്രാബല്യത്തിൽ വന്ന വൈദ്യുതി നിരക്ക് വർധനവുമായി ബന്ധമില്ല.
schema:mentions
schema:reviewRating
schema:author
schema:datePublished
schema:inLanguage
  • English
schema:itemReviewed
Faceted Search & Find service v1.16.123 as of May 22 2025


Alternative Linked Data Documents: ODE     Content Formats:   [cxml] [csv]     RDF   [text] [turtle] [ld+json] [rdf+json] [rdf+xml]     ODATA   [atom+xml] [odata+json]     Microdata   [microdata+json] [html]    About   
This material is Open Knowledge   W3C Semantic Web Technology [RDF Data]
OpenLink Virtuoso version 07.20.3241 as of May 22 2025, on Linux (x86_64-pc-linux-musl), Single-Server Edition (126 GB total memory, 8 GB memory in use)
Data on this page belongs to its respective rights holders.
Virtuoso Faceted Browser Copyright © 2009-2026 OpenLink Software